Kerala

അമ്മയും മകളും മാത്രമുള്ള വീട്ടിൽ യുവാവിന്റെ അതിക്രം, ജനല്‍ചില്ലുകളും കാറിന്‍റെ ചില്ലുകളും തകര്‍ത്ത യുവാവ് സ്വയം കഴുത്തറുത്തു 

നാട്ടുകാർ എത്തുന്നത് കണ്ടപ്പോഴാണ്  അക്രമി വീടിന്‍റെ ഔട്ട്ഹൗസിലേക്ക് ഓടിക്കയറി സ്വയം മുറിവേൽപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

മൂവാറ്റുപുഴ: ഇതര സംസ്ഥാനക്കാരനായ യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി ജനലുകളും വാതിലും കാറും തല്ലിതകർത്തു. മൂവാറ്റുപുഴ വാഴക്കുളത്താണ് സംഭവം. ജനല്‍ചില്ലുകളും കാറിന്‍റെ ചില്ലുകളും അടിച്ചു തകര്‍ത്തശേഷം ഇയാൾ പൊട്ടിയ ജനല്‍ചില്ലുകള്‍ ഉപയോഗിച്ച് സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. 

വാഴക്കുളം പേടിക്കാട്ടുകുന്നേല്‍ ജിമ്മിയുടെ വീട്ടിലാണ് അതിക്രമം നടന്നത്. വൈകിട്ട് മൂന്നരയോടെയാണ് യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറിയത്ത്.  ജിമ്മിയുടെ ഭാര്യയും മകളും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. പരിഭ്രാന്തരായി ഇരുവരും നിലവിളിച്ചതോടെ അയല്‍വാസികൾ ഓടിക്കൂടുകയായിരുന്നു. നാട്ടുകാർ എത്തുന്നത് കണ്ടപ്പോഴാണ്  അക്രമി വീടിന്‍റെ ഔട്ട്ഹൗസിലേക്ക് ഓടിക്കയറി സ്വയം മുറിവേൽപ്പിച്ചത്. 

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ദേഹമാസകലം ചോരയിൽ കുളിച്ചുനിന്ന ഇയാളെ പൊലീസ് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. ലഹരിയുടെ ഉന്മാദത്തിലാണ് അതിക്രമം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ സംസാരിക്കുന്ന യുവാവിന് മാനസികവിഭ്രാന്തിയുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT