Kerala

'അഴിമതിയും പെണ്‍വാണിഭ കേസുകളും പ്രചരിപ്പിക്കാത്തതില്‍ സന്തോഷം, പ്രചരിപ്പിക്കുന്നവര്‍ അത് ചെയ്യട്ടെ': എ സമ്പത്ത് 

'എക്‌സ് എംപി' എന്ന ബോര്‍ഡ് വച്ച് കാര്‍ യാത്ര നടത്തുന്നു എന്ന വ്യാജ ആരോപണത്തില്‍ പ്രതികരിച്ച് ആറ്റിങ്ങല്‍ മുന്‍ എംപിയും സിപിഎം നേതാവുമായ എ സമ്പത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:'എക്‌സ് എംപി' എന്ന ബോര്‍ഡ് വച്ച് കാര്‍ യാത്ര നടത്തുന്നു എന്ന വ്യാജ ആരോപണത്തില്‍ പ്രതികരിച്ച് ആറ്റിങ്ങല്‍ മുന്‍ എംപിയും സിപിഎം നേതാവുമായ എ സമ്പത്ത്. തന്റെ പേരില്‍ അഴിമതിയും പെണ്‍വാണിഭ കേസുകളും പ്രചരിപ്പിക്കാത്തതില്‍ സന്തോഷമുണ്ടെന്നും ചെയ്യാത്ത കാര്യങ്ങളും അറിയാത്ത കാര്യങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും സമ്പത്ത് പറഞ്ഞു.  ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പഠനോപകരണ വിതരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ചെയ്യാത്ത കാര്യങ്ങളും അറിയാത്ത കാര്യങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രചരിപ്പിക്കുന്നവര്‍ അത് ചെയ്യട്ടെ' - സമ്പത്ത് പറഞ്ഞു. എക്‌സ് എംപി എന്ന ബോര്‍ഡ് വച്ചതുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോള്‍ തന്നെ സമ്പത്ത് പ്രതികരിച്ചിരുന്നു. ചിലപ്പോള്‍ അത് വ്യാജമായിരിക്കുമെന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രതികരണം.

എക്‌സ് എംപി എന്ന ബോര്‍ഡ് വച്ച് യാത്ര ചെയ്യുന്നു എന്ന് പറഞ്ഞ് സമ്പത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായ വ്യാജപ്രചാരണമാണ് നടന്നത്. ഒരുഘട്ടത്തില്‍  കോണ്‍ഗ്രസ്സിന്റെ യുവ എംഎല്‍എമാരും ഇത് ഏറ്റെടുത്തിരുന്നു. പിന്നീട് ഇത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എമാര്‍ സമ്പത്തിനെതിരെയുളള പോസ്റ്റുകള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദന്‍

ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

SCROLL FOR NEXT