Kerala

ആ കാക്കയും ഈ കാക്കയും തമ്മിലുളള വ്യത്യാസം കണ്ടുപിടിക്കാമോ? 

പെട്ടെന്ന് നോക്കുമ്പോള്‍ കൃതി 2018ന്റെയും  2019ന്റെയും കാക്കകള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നു തോന്നാം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരു സ്ഥാപനത്തിന്റെയോ ബ്രാന്‍ഡിന്റേയോ ലോഗോയും ഐഡന്റിറ്റിയും ആ സ്ഥാപനത്തേക്കാള്‍ ശ്രദ്ധ നേടുന്നത് അപൂര്‍വമാണ്. കറുപ്പിലോ വെളുപ്പിലോ മാത്രമുള്ള ഐഡന്റിറ്റികളും അപൂര്‍വമാണ്. ഇവിടെ എറണാകുളത്ത് സംസ്ഥാന സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം സംഘടിപ്പിക്കുന്ന കൃതിയുടെ ഐഡന്റിറ്റിയായ കാക്കയും ഈ ഗണത്തില്‍പ്പെടുന്നതാണ്. ഇതിനോടകം തന്നെ നിരവധി തവണ ഇത് വാര്‍ത്തകളില്‍ നിറയുകയും ചെയ്തിട്ടുണ്ട്. ഇത്തവണ ചില പുതുമകള്‍ വരുത്തിയാണ് ഐഡന്റിറ്റി അവതരിപ്പിച്ചിരിക്കുന്നത്. 

പെട്ടെന്ന് നോക്കുമ്പോള്‍ കൃതി 2018ന്റെയും  2019ന്റെയും കാക്കകള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നു തോന്നാം. പക്ഷേ ഇത്തവണ കൃതി കാക്കയുടെ ദേഹത്ത് പേറുന്ന വൈലോപ്പിള്ളി കവിതാശകലം പുതുക്കിയത് അധികം പേരും അറിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം വൈലോപ്പിള്ളിയുടെ തന്നെ ഏറെ പ്രശസ്തമായ വരിയായിരുന്ന കൂരിരുട്ടിന്റെ കിടാത്തിയെന്നാല്‍ സൂര്യപ്രകാശത്തിനുറ്റ തോഴി എന്നതായിരുന്നു കൃതി കാക്കയില്‍ ആലേഖനം ചെയ്തിരുന്നത്.

ഒരു പ്രളയത്തിനു ശേഷം വന്ന രണ്ടാം കൃതിയില്‍, വൈലോപ്പിള്ളിയുടെ തന്നെ വരിയായ കാക്ക നീ ഞങ്ങളെ സ്‌നേഹിക്കിലും കാക്കണം സ്വാതന്ത്ര്യം എന്നറിവോള്‍ എന്ന വരി ഉള്‍പ്പെടുത്തി കവിതാശകലം പുതുക്കിയിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT