Kerala

ആംബുലൻസിനായി കാത്തിരുന്നത് മണിക്കൂറുകൾ, ചികിത്സകിട്ടാതെ മുത്തശ്ശി മരിച്ചു; കൊച്ചുമകന്റെ നന്മയുള്ള പ്രതികാരം 

ആശുപത്രിയിൽ കൊണ്ടുപോകാനായി ആംബുലൻസ് വിളിച്ചപ്പോൾ ഡ്രൈവർ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: നെഞ്ചുവേദനയെത്തുടർന്ന് 95 വയസ്സുള്ള പാരിഷബീവിയെ ആശുപത്രിയിൽ കൊണ്ടുപോകാനായി ആംബുലൻസ് വിളിച്ചപ്പോൾ ഡ്രൈവർ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. കാറിനുള്ളിൽ കിടത്തി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വീട്ടിലെത്തിക്കാനും മണിക്കൂറുകളുടെ കാത്തിരിപ്പ് വേണ്ടിവന്നു.  

ഇതോടെ പാരിഷബീവിയുടെ കൊച്ചുമകൻ ഷൈജു ഷാജി ഒന്നുറപ്പിച്ചു. ഇങ്ങനൊരു ദുരനുഭവം മറ്റാർക്കും ഉണ്ടാകരുത്. അതിനായി ഒരു ആംബുലൻസ് തന്നെ വിലയ്ക്കു വാങ്ങിയിരിക്കുകയാണ് ഷൈജു. ജീവിതത്തിൽ നേരിട്ട ദുരനുഭവം മറ്റാർക്കും ഉണ്ടാകരുതെന്നാണ് ആ​ഗ്രഹമെന്നാണ് ഷൈജുവിന്റെ വാക്കുകൾ. 

കോഴിക്കോട് നിന്നാണ് ആംബുലൻസ് വാങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സൗജന്യമായി ആംബുലൻസ് സേവനം നൽകുകയാണ് ലക്ഷ്യമെന്ന് ഷൈജു പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT