Kerala

ആംബുലൻസ് ലഭിച്ചില്ല; 70കാരന്റെ മൃതദേഹം ആശുപത്രിയിൽ നിന്ന് കൊണ്ടു പോയത് പിക്കപ്പ് ജീപ്പിൽ

ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാളുടെ മൃതദേഹം വീട്ടിൽ എത്തിച്ചത് പിക്കപ് ജീപ്പിൽ

സമകാലിക മലയാളം ഡെസ്ക്

പീരുമേട്: ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാളുടെ മൃതദേഹം വീട്ടിൽ എത്തിച്ചത് പിക്കപ് ജീപ്പിൽ. ആംബുലൻസ് ലഭ്യമാകാത്തതിനെ തുടർന്നാണ് പിക്കപ്പ് ജീപ്പിൽ മൃതദേഹം വീട്ടിലെത്തിക്കേണ്ടി വന്നത്. പീരുമേട് താലൂക്ക് ആശുപത്രിയിൽ ചൊവ്വാഴ്ച വൈകിട്ട് മരിച്ച ഏലപ്പാറ സ്വദേശി രാജു (70)വിന്റെ മൃതദേഹമാണ് പിക്കപ്പ് ജീപ്പിൽ അകന്ന ബന്ധുവിന്റെ വീട്ടിൽ എത്തിച്ചത്. 

ആശുപത്രിയിൽ നിന്ന് ആറ് കിലോമീറ്റർ അകലെ പള്ളിക്കുന്ന് പുതുവലിൽ മൃതദേഹം എത്തിക്കാൻ ആംബുലൻസ് ആവശ്യപ്പെട്ടു. എന്നാൽ ആശുപത്രി വക ആംബുലൻസ് അപകടത്തിൽ പരുക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കാൻ പോയി എന്ന മറുപടിയാണു നാട്ടുകാർക്കു ലഭിച്ചത്. 300 മീറ്റർ അകലെയുള്ള പീരുമേട് അഗ്നിശമനസേനാ വിഭാഗത്തിന്റെ ആംബുലൻസിന്റെ സേവനം ആവശ്യപ്പെട്ടെങ്കിലും മൃതദേഹം കൊണ്ടുപോകാൻ നൽകുന്നതിനു നിയമം അനുവദിക്കുന്നില്ല എന്നായിരുന്നു  ഉദ്യോഗസ്ഥരുടെ മറുപടി. 

സമീപ പ്രദേശങ്ങളിൽ അന്വേഷണം നടത്തിയിട്ടും ആംബുലൻസ് കിട്ടിയില്ല.  തുടർന്ന് നാട്ടുകാർ പിക്കപ് ജീപ്പ് വരുത്തി പള്ളിക്കുന്ന് പുതുവേലിലുള്ള അകന്ന ബന്ധുവിന്റെ വീട്ടിൽ മൃതദേഹം എത്തിക്കുകയായിരുന്നു.  ഒറ്റയ്ക്ക് കഴിയുകയായിരുന്ന രാജുവിനെ അവശനിലയിൽ കണ്ടതിനെ തുടർന്ന് 10 ദിവസം മുൻപ് നാട്ടുകാരാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അടുത്ത ബന്ധുക്കൾ ഇല്ലാത്ത രാജുവിന്റെ മൃതദേഹം നാട്ടുകാർ ഏറ്റെടുത്ത ശേഷം കുട്ടിക്കാനത്ത് ശ്മശാനത്തിൽ സംസ്കരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT