Kerala

ആംബുലൻസ് ലഭിച്ചില്ല; 70കാരന്റെ മൃതദേഹം ആശുപത്രിയിൽ നിന്ന് കൊണ്ടു പോയത് പിക്കപ്പ് ജീപ്പിൽ

ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാളുടെ മൃതദേഹം വീട്ടിൽ എത്തിച്ചത് പിക്കപ് ജീപ്പിൽ

സമകാലിക മലയാളം ഡെസ്ക്

പീരുമേട്: ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാളുടെ മൃതദേഹം വീട്ടിൽ എത്തിച്ചത് പിക്കപ് ജീപ്പിൽ. ആംബുലൻസ് ലഭ്യമാകാത്തതിനെ തുടർന്നാണ് പിക്കപ്പ് ജീപ്പിൽ മൃതദേഹം വീട്ടിലെത്തിക്കേണ്ടി വന്നത്. പീരുമേട് താലൂക്ക് ആശുപത്രിയിൽ ചൊവ്വാഴ്ച വൈകിട്ട് മരിച്ച ഏലപ്പാറ സ്വദേശി രാജു (70)വിന്റെ മൃതദേഹമാണ് പിക്കപ്പ് ജീപ്പിൽ അകന്ന ബന്ധുവിന്റെ വീട്ടിൽ എത്തിച്ചത്. 

ആശുപത്രിയിൽ നിന്ന് ആറ് കിലോമീറ്റർ അകലെ പള്ളിക്കുന്ന് പുതുവലിൽ മൃതദേഹം എത്തിക്കാൻ ആംബുലൻസ് ആവശ്യപ്പെട്ടു. എന്നാൽ ആശുപത്രി വക ആംബുലൻസ് അപകടത്തിൽ പരുക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കാൻ പോയി എന്ന മറുപടിയാണു നാട്ടുകാർക്കു ലഭിച്ചത്. 300 മീറ്റർ അകലെയുള്ള പീരുമേട് അഗ്നിശമനസേനാ വിഭാഗത്തിന്റെ ആംബുലൻസിന്റെ സേവനം ആവശ്യപ്പെട്ടെങ്കിലും മൃതദേഹം കൊണ്ടുപോകാൻ നൽകുന്നതിനു നിയമം അനുവദിക്കുന്നില്ല എന്നായിരുന്നു  ഉദ്യോഗസ്ഥരുടെ മറുപടി. 

സമീപ പ്രദേശങ്ങളിൽ അന്വേഷണം നടത്തിയിട്ടും ആംബുലൻസ് കിട്ടിയില്ല.  തുടർന്ന് നാട്ടുകാർ പിക്കപ് ജീപ്പ് വരുത്തി പള്ളിക്കുന്ന് പുതുവേലിലുള്ള അകന്ന ബന്ധുവിന്റെ വീട്ടിൽ മൃതദേഹം എത്തിക്കുകയായിരുന്നു.  ഒറ്റയ്ക്ക് കഴിയുകയായിരുന്ന രാജുവിനെ അവശനിലയിൽ കണ്ടതിനെ തുടർന്ന് 10 ദിവസം മുൻപ് നാട്ടുകാരാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അടുത്ത ബന്ധുക്കൾ ഇല്ലാത്ത രാജുവിന്റെ മൃതദേഹം നാട്ടുകാർ ഏറ്റെടുത്ത ശേഷം കുട്ടിക്കാനത്ത് ശ്മശാനത്തിൽ സംസ്കരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT