Kerala

ആചാരലംഘനം തടയാന്‍ ഇവിടെ പൊലീസുണ്ട് ; ആവശ്യമെങ്കില്‍ എല്ലാവരെയും വിളിക്കും, നിരോധനാജ്ഞയുള്ള സന്നിധാനത്ത് പൊലീസ് മൈക്കില്‍ ആര്‍എസ്എസ് നേതാവിന്റെ പ്രസംഗം 

ശബരിമലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കണമെന്നും ശബരിമല ഒരു കലാപകേന്ദ്രമാക്കണമെന്നും ആഗ്രഹിക്കുന്ന ആളുകളുണ്ട്

സമകാലിക മലയാളം ഡെസ്ക്

സന്നിധാനം : ശബരിമലയില്‍ ആചാരലംഘനം നടക്കില്ലെന്ന് ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി. ആചാരലംഘനം തടയാന്‍ ഇവിടെ പൊലീസുണ്ട്. നമ്മള്‍ ഇവിടെ വന്നത് ഭക്തന്മാരായിട്ടാണ്. ഇവിടെ അഞ്ച് പത്ത് ആളുകള്‍ കുഴപ്പമുണ്ടാക്കണമെന്ന് ഉദ്ദേശിച്ച് വന്നിട്ടുണ്ട്. അവരുടെ കുതന്ത്രത്തില്‍ വീഴരുത്. സമാധാനമായി ശാന്തമായി നമ്മള്‍ ദര്‍ശനം നടത്തണം. പ്രായപരിധിക്ക് പുറത്ത് വരുന്ന ആളുകള്‍ വന്നാല്‍ അവര്‍ക്ക് സൗകര്യം നല്‍കണം.

പ്രായപരിധിക്ക് ഉള്ളില്‍ വരുന്ന ആളുകളെ തടയാന്‍ ഇവിടെ സംവിധാനം ഉണ്ട്. പമ്പ മുതല്‍ അതിനുള്ള സംവിധാനം ഉണ്ട്. അത് കടന്ന് ആര്‍ക്കും ഇങ്ങോട്ട് വരാന്‍ പറ്റില്ല.  ആവശ്യമില്ലാതെ വികാരാധീനരാകേണ്ട കാര്യമില്ല. ആവശ്യമെങ്കില്‍ എല്ലാവരെയും വിളിക്കുമെന്നും വല്‍സന്‍ തില്ലങ്കേരി പറഞ്ഞു. 

ശബരിമലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കണമെന്നും ശബരിമല ഒരു കലാപകേന്ദ്രമാക്കണമെന്നും ആഗ്രഹിക്കുന്ന ആളുകളുണ്ട്. അവരുടെ കെണിയില്‍ വീഴരുത്. ഇന്ന് ഹരിവരാസനം പാടി നട അടക്കുന്നതു വരെ എല്ലാവരും നാമജപം പാടി ശാന്തരായി ഇരിക്കണം.  പ്രശ്‌നം ഉണ്ടാക്കാന്‍ ആഗ്രഹിച്ച് വരുന്നവരുടെ കുതന്ത്രത്തില്‍ വീണുപോകരുതെന്നും വല്‍സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള സന്നിധാനത്ത് പൊലീസ് മൈക്കിലായിരുന്നു ആര്‍എസ്എസ് നേതാവിന്റെ പ്രസംഗം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT