Kerala

ആചാരലംഘനം തടയാന്‍ ഇവിടെ പൊലീസുണ്ട് ; ആവശ്യമെങ്കില്‍ എല്ലാവരെയും വിളിക്കും, നിരോധനാജ്ഞയുള്ള സന്നിധാനത്ത് പൊലീസ് മൈക്കില്‍ ആര്‍എസ്എസ് നേതാവിന്റെ പ്രസംഗം 

ശബരിമലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കണമെന്നും ശബരിമല ഒരു കലാപകേന്ദ്രമാക്കണമെന്നും ആഗ്രഹിക്കുന്ന ആളുകളുണ്ട്

സമകാലിക മലയാളം ഡെസ്ക്

സന്നിധാനം : ശബരിമലയില്‍ ആചാരലംഘനം നടക്കില്ലെന്ന് ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി. ആചാരലംഘനം തടയാന്‍ ഇവിടെ പൊലീസുണ്ട്. നമ്മള്‍ ഇവിടെ വന്നത് ഭക്തന്മാരായിട്ടാണ്. ഇവിടെ അഞ്ച് പത്ത് ആളുകള്‍ കുഴപ്പമുണ്ടാക്കണമെന്ന് ഉദ്ദേശിച്ച് വന്നിട്ടുണ്ട്. അവരുടെ കുതന്ത്രത്തില്‍ വീഴരുത്. സമാധാനമായി ശാന്തമായി നമ്മള്‍ ദര്‍ശനം നടത്തണം. പ്രായപരിധിക്ക് പുറത്ത് വരുന്ന ആളുകള്‍ വന്നാല്‍ അവര്‍ക്ക് സൗകര്യം നല്‍കണം.

പ്രായപരിധിക്ക് ഉള്ളില്‍ വരുന്ന ആളുകളെ തടയാന്‍ ഇവിടെ സംവിധാനം ഉണ്ട്. പമ്പ മുതല്‍ അതിനുള്ള സംവിധാനം ഉണ്ട്. അത് കടന്ന് ആര്‍ക്കും ഇങ്ങോട്ട് വരാന്‍ പറ്റില്ല.  ആവശ്യമില്ലാതെ വികാരാധീനരാകേണ്ട കാര്യമില്ല. ആവശ്യമെങ്കില്‍ എല്ലാവരെയും വിളിക്കുമെന്നും വല്‍സന്‍ തില്ലങ്കേരി പറഞ്ഞു. 

ശബരിമലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കണമെന്നും ശബരിമല ഒരു കലാപകേന്ദ്രമാക്കണമെന്നും ആഗ്രഹിക്കുന്ന ആളുകളുണ്ട്. അവരുടെ കെണിയില്‍ വീഴരുത്. ഇന്ന് ഹരിവരാസനം പാടി നട അടക്കുന്നതു വരെ എല്ലാവരും നാമജപം പാടി ശാന്തരായി ഇരിക്കണം.  പ്രശ്‌നം ഉണ്ടാക്കാന്‍ ആഗ്രഹിച്ച് വരുന്നവരുടെ കുതന്ത്രത്തില്‍ വീണുപോകരുതെന്നും വല്‍സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള സന്നിധാനത്ത് പൊലീസ് മൈക്കിലായിരുന്നു ആര്‍എസ്എസ് നേതാവിന്റെ പ്രസംഗം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT