Kerala

ആത്മഹത്യ മൂടിവെച്ച് യുവതിയെ ദഹിപ്പിച്ചു: ഭര്‍തൃസഹോദരന്‍ അറസ്റ്റില്‍

ഭര്‍തൃസഹോദരന്‍ തിരുമകനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മരണം സംഭവിച്ച അന്നുമുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

രാജാക്കാട്: ആത്മഹത്യ ചെയ്ത യുവതിയുടെ മരണം ഹൃദയഘാതമാക്കി മാറ്റി മൃതദേഹം ദഹിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബൈസണ്‍വാലിയില്‍ സെല്‍വി (37) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഇവരുടെ ഭര്‍തൃസഹോദരന്‍ തിരുമകനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മരണം സംഭവിച്ച അന്നുമുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.

സെല്‍വിയുടെ മരണകാരണം തിരുമകന്റെ മോശം ഇടപെടലിനെ തുടര്‍ന്നാണെന്ന് കാട്ടി സെല്‍വിയുടെ പിതാവ് അറുമുഖന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. 23ന് രാത്രിയില്‍ വീട്ടില്‍ നിന്ന് കാണാതായ സെല്‍വിയുടെ മൃതദേഹം 24ന് പുലര്‍ച്ചെ രണ്ടിനാണ് സമീപത്തെ കുളത്തില്‍ കണ്ടെത്തിയത്. 

ഭര്‍ത്താവ് തമിഴ്‌സെല്‍വന്‍ അടക്കമുള്ളവര്‍ സെല്‍വിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് വിശ്വസിച്ച് മൃതദേഹം ദഹിപ്പിച്ചു. എന്നാല്‍ സംസ്‌കാരത്തിന് ശേഷം മകന്‍ മൃതദേഹം കുളത്തില്‍നിന്നാണ് എടുത്തതെന്ന് അറുമുഖനോട് പറഞ്ഞു. തുടര്‍ന്നാണ് അറുമുഖന്‍ രാജാക്കാട് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

ഇടുക്കി എസ്പിയുടെ നിര്‍ദേശപ്രകാരം രാജാക്കാട് എസ്‌ഐയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. തിരുമകന്റെ കൈയില്‍നിന്ന് ഫോണ്‍ കണ്ടെടുത്തു. ഇയാള്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തിയതടക്കമുള്ള കാര്യങ്ങള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയാണ് തിരുമകനെതിരെ കേസെടുത്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT