Kerala

ആരിഫിന് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയാം, എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല: രമ്യ ഹരിദാസ് 

സിപിഎം എംപി എ എം ആരിഫ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നയാളാണെന്നും എന്താണ് അന്ന്‌ സംഭവിച്ചതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും കോണ്‍ഗ്രസ് എംപി രമ്യഹരിദാസ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിപിഎം എംപി എ എം ആരിഫ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നയാളാണെന്നും എന്താണ് അന്ന്‌ സംഭവിച്ചതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും കോണ്‍ഗ്രസ് എംപി രമ്യഹരിദാസ്. തന്റെ കന്നിപ്രസംഗത്തില്‍ ആരിഫിന് നിരവധി ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രമ്യ ഹരിദാസ്. എല്ലാവരും മുന്‍കൂട്ടി എഴുതി തയാറാക്കിയ പേപ്പറാണ് പ്രസംഗത്തിനായി കൊണ്ടുപോകുക എന്നും രമ്യ പറഞ്ഞു.

തന്റെ കന്നി പ്രസംഗത്തില്‍ പ്രശ്‌നം ഒന്നും ഉണ്ടായില്ലെന്നും ഹിന്ദി കുറച്ചൊക്കെ തനിക്ക് വശമുണ്ടെന്നും രമ്യ പറഞ്ഞു. ഇനി അഥവാ പ്രശ്‌നം ഉണ്ടെങ്കിലും ഇംഗ്ലീഷ് തര്‍ജമ ലഭ്യമാണെന്നും അവര്‍ പറഞ്ഞു.

ജൂണ്‍ 27ന് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് ആരിഫ് എംപിക്ക് അബദ്ധം പിണഞ്ഞത്. താന്‍ മൂന്ന് ദിവസമായി കന്നിപ്രസംഗത്തിന് അവസരം കാത്തിരിക്കുകയായിരുന്നുവെന്ന് പറഞ്ഞ് പ്രസംഗം തുടങ്ങിയ എംപി കുറച്ച് നേരം പതറി നിന്നു. മൊബൈലിലുള്ള തന്റെ പ്രസംഗം വായിക്കാന്‍ ആരിഫിന് ബുദ്ധിമുട്ട് നേരിട്ടതാണ് കാരണം. ഇതിനെ തുടര്‍ന്ന് 'മൊബൈല്‍ ഓണ്‍ തന്നെയാണോ' എന്ന് സ്പീക്കര്‍ ഓം ബിര്‍ള ആരിഫിനെ പരിഹസിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ആരിഫിനെതിരെ ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ആലപ്പുഴയില്‍ അടിയന്തിരമായി കടല്‍ഭിത്തി കെട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആരിഫിന്റെ പ്രസംഗം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി