Kerala

ആശയവിനിമയം ടെലിഗ്രാം വഴി ; 'ഡിലീറ്റ്' ചെയ്ത സന്ദേശങ്ങള്‍ കണ്ടെത്തി ; സ്വപ്‌നയ്ക്ക് വന്‍ നിക്ഷേപം, മുഖ്യ കണ്ണി റമീസെന്നും എന്‍ഐഎയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്

സ്വപ്‌നയുടെ പക്കല്‍ നിന്നും 6 ഫോണുകളും രണ്ട് ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സ്വര്‍ണക്കടത്തിലെ മുഖ്യ കണ്ണി കെ ടി റമീസെന്ന് ദേശീയ അന്വേഷണ ഏജന്‍സി. റമീസിന് വിദേശത്ത് അടക്കം നിരവധി കള്ളക്കടത്ത് റാക്കറ്റുകളുമായി ബന്ധമുണ്ട്. ഇയാളെ കേസില്‍ പ്രതി ചേര്‍ക്കാനുള്ള നടപടി തുടങ്ങിയതായി എന്‍ഐഎ വ്യക്തമാക്കി. 

സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ ആശയവിനിമയം നടത്തിയത് ടെലിഗ്രാം ആപ്പ് വഴിയാണ്. പിടിയിലാകുന്നതിന് മുമ്പ് പ്രതികള്‍ ടെലിഗ്രാം സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു. സിഡാക്കിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ നീക്കം ചെയ്ത സന്ദേശങ്ങള്‍ കണ്ടെടുത്തതായും എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 

സ്വപ്‌നയുടെ പക്കല്‍ നിന്നും 6 ഫോണുകളും രണ്ട് ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു. കേസില്‍ സ്വപ്‌നയും സന്ദീപും കുറ്റം സമ്മതിച്ചിട്ടുണ്ട്. സ്വപ്‌നയ്ക്ക് വന്‍ നിക്ഷേപമുണ്ട്. നിരവധി ബാങ്കുകളിലും ധനകാര്യ പണമിടപാട് സ്ഥാപനങ്ങളിലും സ്വപ്‌നയ്ക്ക് നിക്ഷേപമുണ്ട്. ലോക്കറുകളില്‍ സ്വര്‍ണവും സൂക്ഷിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചു വരികയാണെന്നും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT