Kerala

ആശുപത്രിയില്‍ കൂട്ടിരുന്ന ഭര്‍ത്താവിനെ പുറത്താക്കി; കട്ടിലില്‍ നിന്ന് വീണ ഭാര്യയുടെ കയ്യൊടിഞ്ഞു

ഭര്‍ത്താവിനെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ വാര്‍ഡില്‍ നിന്ന് പുറത്തിറക്കി നിമിഷങ്ങള്‍ക്കുള്ളിലാണ് ഭാര്യ ലേഖ(48) നിലത്തു വീണത്. 

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികില്‍സ വാര്‍ഡില്‍ കൂട്ടിരുപ്പുകാരില്ലാതിരുന്ന സമയത്ത് കട്ടിലില്‍ നിന്ന് നിലത്തു വീണ സ്ത്രീയുടെ ഇടതു കൈ ഒടിഞ്ഞു. ഭര്‍ത്താവ് മാത്രമേ ഇവരുടെ കൂടെയുണ്ടായിരുന്നുള്ളു. ഇദ്ദേഹത്തെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ വാര്‍ഡില്‍ നിന്ന് പുറത്തിറക്കി നിമിഷങ്ങള്‍ക്കുള്ളിലാണ് ഭാര്യ ലേഖ(48) നിലത്തു വീണത്. 

ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ഭാര്യ താഴെ വീണ് കിടക്കുന്നത് കണ്ട് അസ്വസ്ഥനായ ഭര്‍ത്താവ് ബാലകൃഷ്ണന്‍ (53) ഉടന്‍ തന്നെ ബോധം കെട്ട് വീണു. ഇദ്ദേഹവും ഇപ്പോള്‍ ചികിത്സയിലാണ്. 17ാം വാര്‍ഡില്‍ കഴിയുന്ന ലേഖയുടെ കൈയില്‍ പ്ലാസ്റ്ററിട്ടു. സ്‌കാനിങിനും വിധേയയാക്കി.

ലേഖയെ ശനിയാഴ്ചയാണ് ചികില്‍സക്കായി പ്രവേശിപ്പിച്ചത്. ബാലകൃഷ്ണനാണ് ലേഖക്കൊപ്പം ആശുപത്രിയിലുള്ളത്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഈ വിവരം അറിയാവുന്നതുമാണ്. 'ഞാനല്ലാതെ കൂടെ നില്‍ക്കാന്‍ മറ്റാരുമില്ലാതിരുന്നതിനാലാണ് വാര്‍ഡില്‍ നിന്നത്. ഇത് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മുഖവിലയ്‌ക്കെടുത്തില്ല.'- ബാലകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ സ്ത്രീകളുടെ വാര്‍ഡില്‍ രാത്രിയില്‍ കൂട്ടിരുപ്പുകാരായി പുരുഷന്‍മാരെ നിര്‍ത്തരുതെന്ന ആശുപത്രി അധികാരികളുടെ നിര്‍ദ്ദേശം നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്ന് സെക്യൂരിറ്റി ചീഫ് ആയ വിജയകുമാര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT