Kerala

ഇതൊന്നും വലിയ തോല്‍വിയല്ല; അരശതമാനം വോട്ട് പോലും കുറഞ്ഞിട്ടില്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള

അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ നിയമസഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തെ വലിയ പരാജയമായി വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ല 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ നിയമസഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തെ വലിയ പരാജയമായി വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. തെരഞ്ഞടുപ്പ് ഫലം വിലയിരുത്തുന്നതിനായി നാളെ ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച വിലയിരുത്തലുകള്‍ ഉണ്ടാകുമെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. 98ല്‍ വാജ്‌പേയ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ നടന്ന തെരഞ്ഞടുപ്പില്‍ 
രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍, ഡല്‍ഹിയില്‍ എല്ലായിടത്തും പാര്‍ട്ടി പരാജയപ്പെട്ടിരുന്നു. എന്നാല്‍ അതിന് പിന്നാലെ നടന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപിക്കാണ് മുന്‍തൂക്കം ലഭിച്ചത്. ഇത് തന്നെയാണ് വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പിലും സംഭവിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്ക് ലഭിച്ച വോട്ടില്‍ അരശതമാനത്തിന്റെ കുറവ് പോലും ഉണ്ടായിട്ടില്ല. തെരഞ്ഞടുപ്പ് ഫലം വന്ന സാഹചര്യത്തില്‍ കേരളത്തില്‍ ബിജെപിക്ക് ഗുണകരമല്ലാത്ത ഒരു സ്ഥിതിയും സംജാതമായിട്ടില്ല. ബിജെപിയില്‍ ചേരുന്നവര്‍ 23ാം തിയ്യതി പാര്‍ട്ടിയില്‍ ചേരും. കേരളത്തിലെ അനുകൂലമായ അന്തരീക്ഷത്തില്‍ പാര്‍ട്ടി ശക്തമായി മുന്നോട്ട് പോകുകയാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടത്തുന്ന സമരം ശക്തമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT