Kerala

ഇന്ധനവില വർധനയ്ക്ക് കാരണം എണ്ണ കമ്പനികളല്ല, കേന്ദ്രസർക്കാരെന്ന് തോമസ് ഐസക്ക്; തെരഞ്ഞെടുപ്പ് കാലത്ത് വിലവർധനയുണ്ടാകാത്തത് യാദൃശ്ചികമല്ല

തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, കേന്ദ്രസർക്കാരിനെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, കേന്ദ്രസർക്കാരിനെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. ഇന്ധനവില വർധനയ്ക്ക് കാരണം എണ്ണ കമ്പനികളല്ല എന്ന് വാദിച്ച ഐസക് ഇതിന്റെ ഉത്തരവാദിത്തം പൂർണമായും കേന്ദ്രസർക്കാരിന് മാത്രമാണെന്ന് സമർത്ഥിക്കുന്നു.  കൂടുതല്‍  എണ്ണ കമ്പനികളും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. കമ്പനികളെ കുറ്റംപറയുന്നതില്‍ കഴമ്പില്ല.തെരഞ്ഞെടുപ്പ് വരുമ്പോള്‍ വിലവര്‍ധനയുണ്ടാകാത്തത് യാദൃശ്ചികമല്ലെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് പറഞ്ഞു

ഇതിനിടെ ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലീറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന്  വര്‍ധിച്ചത്. പെട്രോളിന് എണ്‍പത്തിയേഴ് രൂപ അഞ്ചു പൈസയും ഡീസലിന് എണ്‍പതു രൂപ ഇരുപത്തിയൊന്നു പൈസയുമാണ്  കേരളത്തിലെ  വില. ഇന്ത്യയില്‍ ഏറ്റവും കൂടിയ പെട്രോള്‍ നിരക്ക് മുംബൈയിലാണ്. തൊണ്ണൂറു രൂപ എണ്‍പത്തിനാലു പൈസയാണ് അവിടത്തെ നിരക്ക്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

പ്രേമലു ഇസ് നത്തിംഗ് ബട്ട് എ ജെന്‍സി നാടോടിക്കാറ്റ്; രാധയുടേയും രാംദാസിന്റേയും അതേ ജീവിതാസക്തികളാണ് റീനുവിനും സച്ചിനും

മാസംതോറും 9,250 രൂപ വരുമാനം; ഇതാ ഒരു സ്‌കീം

പാല്‍ വില കൂട്ടും, മില്‍മ പറഞ്ഞാല്‍ പരിഗണിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

രഞ്ജി ട്രോഫി: കര്‍ണാടകക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി

SCROLL FOR NEXT