ഫയല്‍ ചിത്രം 
Kerala

ഇന്ന് നാല് ജില്ലകളില്‍ കോവിഡ് ബാധിതരില്ല; നിരീക്ഷണത്തിലുള്ളത് 2,18,949പേര്‍

തിരുവനന്തപുരത്ത് 16 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും മുഖ്യമന്ത്രി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് കോവിഡ് ബാധിതരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, ആലപ്പുഴ, വയനാട്, ഇടുക്കി ജില്ലകളിലാണ് ഇന്ന് കോവിഡ് ബാധിതരില്ലാത്തത്. അതേസമയം, ഇന്ന് തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിരുള്ളത്, 25പേര്‍.

തിരുവനന്തപുരത്ത് 16 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് 13, കണ്ണൂര്‍ 8, തൃശൂര്‍ 7, എറണാകുളം 6, കാസര്‍കോട് 5, കോഴിക്കോട് 3, മലപ്പുറം 2 , കൊല്ലം 2 എന്നിങ്ങനെയാണ് രോഗമുക്താരയവരുടെ മറ്റു ജില്ലകള്‍ തിരിച്ചുളള കണക്ക്.

ഇന്ന് 5044 സാംപിളുകള്‍ പരിശോധിച്ചു. 2244 പേര്‍ക്ക് ഇതുവരെ സംസ്ഥാനത്ത് രോഗം വന്നു. 1258 പേര്‍ ചികില്‍സയിലുണ്ട്. 2,18,949 പേര്‍ നിരീക്ഷണത്തില്‍. 19,022 പേര്‍ ആശുപത്രികളിലുണ്ട്. ഇന്ന് 231 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,03757 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 2873 സാംപിളുകളുടെ പരിശോധന ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വയലന്‍സ് വിഭാഗത്തില്‍ 27118 സാംപിളുകള്‍ ശേഖരിച്ചു. അതില്‍ 25757 സാംപിളുകള്‍ നെഗറ്റീവ് ആണ്.
 
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരിലാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍. ഇന്ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന 20 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹി 7, തമിഴ്‌നാട് , കര്‍ണാടക നാലുവീതം, പശ്ചിമബംഗാള്‍, മധ്യപ്രദേശ് ഒന്നുവീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

SCROLL FOR NEXT