Kerala

ഉന്നാവോ: പൊലീസുകാരെ കാറില്‍ കയറ്റാതിരുന്നതു പെണ്‍കുട്ടിയുടെ കുടുംബം, അപകടമെന്ന് ഡിജിപി; സിബിഐ അന്വേഷണത്തിനു തയാര്‍

ഉന്നാവോ: പൊലീസുകാരെ കാറില്‍ കയറ്റാതിരുന്നതു പെണ്‍കുട്ടിയുടെ കുടുംബം, അപകടമെന്ന് ഡിജിപി; സിബിഐ അന്വേഷണത്തിനു തയാര്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉന്നാവോ ബലാത്സംഗ കേസ് പരാതിക്കാരിയും കുടുംബവും വാഹനാപകടത്തില്‍ പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണത്തിനു തയാറെന്ന് യുപി സര്‍ക്കാര്‍. പരാതിക്കാരിയുടെ കുടുംബം ആവശ്യപ്പെടുന്ന പക്ഷം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തയാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

റായ് ബറേലിയില്‍ വച്ച് ഇന്നലെയാണ് പരാതിക്കാരിയും കുടുംബവും വഹനാപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. പരാതിക്കാരിയും വക്കീലും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലാണ്. ബിജെപി എംഎല്‍എയാണ് ഉന്നാവോ ബലാത്സംഗ കേസില്‍ പ്രതിസ്ഥാനത്തുള്ളത്. 

പരാതിക്കാരിക്കു മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നെന്ന് യുപി പൊലീസ് മേധാവി ഒപി സിങ് പറഞ്ഞു. കാറില്‍ സ്ഥലമില്ലെന്നു ചൂണ്ടിക്കാട്ടി ഇവരെ മാറ്റിനിര്‍ത്തുകയായിരുന്നു. പ്രഥമ ദൃഷ്ട്യാ സംഭവം അപകടമാണന്നാണ് തോന്നുന്നതെന്ന് ഡിജിപി പറഞ്ഞു. ട്രക്ക് അമിത വേഗത്തിലായിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴി എടുത്തിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. 

അതേസമയം ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് കറുത്ത ചായം പൂശി മറച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. സംഭവത്തിനു പിന്നിന്‍ വന്‍ ഗൂഢാലോചന നടന്നതായാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. 

അപകടത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

SCROLL FOR NEXT