Kerala

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കും വഹാബിനും വോട്ട് ചെയ്യാനായില്ല;  വിമാനം വൈകിപ്പിച്ചെന്ന് ആക്ഷേപം

വോട്ടിംഗ് സമയം കഴിഞ്ഞതിനെ തുടര്‍ന്നാണ് വോട്ട് ചെയ്യാന്‍ കഴിയാതെ പോയത് - ദില്ലിയാത്രക്കായി മൂന്ന് വിമാനം കയറിയിറങ്ങി - വിമാനം മനപൂര്‍വ്വം വൈകിപ്പിച്ചതാണെന്നും എംപിമാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിക്കും അബ്ദുള്‍ വഹാബിനും വോട്ട് ചെയ്യാനായില്ല. വോട്ടിംഗ് സമയം കഴിഞ്ഞതിനെ തുടര്‍ന്നാണ് വോട്ട് ചെയ്യാന്‍ കഴിയാതെ പോയത്. മുംബൈ-ദില്ലിയാത്രക്കായി മൂന്ന് വിമാനം കയറിയിറങ്ങിയതാണ് വോട്ട് ചെയ്യാന്‍ കഴിയാതെ പോയത്. വിമാനം മനപൂര്‍വ്വം വൈകിപ്പിച്ചതാണെന്നും എംപിമാര്‍ പറയുന്നു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 771 എംപിമാര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ പത്തുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് 5 മണിക്കാണ് അവസാനിച്ചത്. ഏഴ് മണിക്കാണ് ഫലപ്രഖ്യാപനം. 

വിജയിക്കാന്‍ ആവശ്യമായത് 395 വോട്ടുകളാണ്. വെങ്കയ്യ നായിഡുവിന് 484 വോട്ടുകള്‍ ലഭിക്കുമെന്നാണ് എന്‍ഡിഎ കണക്ക് കൂട്ടുന്നത്. എഐഎഡിഎംകെ, ടിആര്‍എസ്, വൈഎസ്‌ഐര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഇതിനകം തന്നെ പിന്തുണയറിച്ചിട്ടുണ്ട്. ഈ മൂന്ന് പാര്‍ട്ടികള്‍ക്ക് മാത്രമായി 67 എംപിമാരാണുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT