Kerala

ഉഴിച്ചിലിനും പിഴച്ചിലിനുമായി ധനമന്ത്രി എഴുതിയെടുത്തത് ഒരു ലക്ഷത്തി ഇരുപതിനായിരം; വിവാദം തുടരുന്നു

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഉഴിച്ചില്‍, പിഴിച്ചില്‍ തുടങ്ങിയവക്കായി തോമസ് ഐസക് ചിലവഴിച്ചത് ഒരുലക്ഷത്തി ഇരുപതിനായിരം രൂപയെന്നാണ് കണക്കുകള്‍. ഇതില്‍ എണ്‍പതിനായിരം രൂപയും താമസച്ചിലവാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആരോ?ഗ്യമന്ത്രിക്കും സ്പീക്കര്‍ക്കും പിന്നാലെ,, ചികില്‍സാ ചെലവ് എഴുതിയെടുത്ത വകയില്‍ ധനമന്ത്രിക്കെതിരെയും ആക്ഷപം. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഉഴിച്ചില്‍, പിഴിച്ചില്‍ തുടങ്ങിയവക്കായി തോമസ് ഐസക് ചിലവഴിച്ചത് ഒരുലക്ഷത്തി ഇരുപതിനായിരം രൂപയെന്നാണ് കണക്കുകള്‍. ഇതില്‍ എണ്‍പതിനായിരം രൂപയും താമസച്ചിലവായാണ് കാണിച്ചിരിക്കുന്നത്. 

14 ദിവസത്തെ ആയുര്‍വേദ ചികില്‍സക്കിടെ 14 തോര്‍ത്തുകള്‍ വാങ്ങിയതിന്റെ തുകയും ധനമന്ത്രി എഴുതിയെടുത്തതായി രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ചെലവ് വെട്ടിച്ചുരുക്കണമെന്നും മുഖ്യമന്ത്രിയും ധനമന്ത്രിയും ആവര്‍ത്തിക്കുന്നതിനിടെയാണ് ധനമന്ത്രിയുടെ കൊളള.

നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍ അകപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ധനമന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നത്. കണ്ണട വാങ്ങിയ ഇനത്തില്‍ 49,900 രൂപ സ്പീക്കര്‍ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയിരുന്നു. സ്പീക്കര്‍ എന്ന നിലയില്‍ നാലു ലക്ഷത്തി ഇരുപത്തയ്യായിരത്തിലേറെ രൂപ ചികില്‍സാ ആവശ്യങ്ങള്‍ക്കായി ശ്രീരാമകൃഷ്ണന്‍ കൈപ്പറ്റിയതായും വിവരാവകാശ രേഖകളില്‍ നിന്ന് വ്യക്തമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം