Kerala

'എക്‌സ് എംപി' ബോര്‍ഡ് വച്ച് യാത്ര, തോറ്റ എംപിയെന്ന് പരിഹാസം; വിശദീകരണവുമായി എ സമ്പത്ത് 

ബോര്‍ഡുമായി താന്‍ ഇതുവരെ യാത്ര ചെയ്തിട്ടില്ലെന്നും ചിലപ്പോള്‍ ചിത്രം വ്യാജമായിരിക്കുമെന്നുമാണ് എ സമ്പത്തിന്റെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 'എക്‌സ് എംപി' എന്ന ബോര്‍ഡ് വച്ചിരിക്കുന്ന കാറാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയം. kl-01-br-657 എന്ന നമ്പറിലുളള കാര്‍ മുന്‍ എംപിയും സിപിഎം നേതാവുമായ എ സമ്പത്തിന്റേതാണ് എന്ന തരത്തിലാണ് പ്രചാരണം കൊഴുക്കുന്നത്. കാറിന്റെ ഉടമ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണ് എന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമും പ്രചാരണം ഏറ്റെടുത്തു. ഇപ്പോള്‍ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് എ സമ്പത്ത്.

ബോര്‍ഡുമായി താന്‍ ഇതുവരെ യാത്ര ചെയ്തിട്ടില്ലെന്നും ചിലപ്പോള്‍ ചിത്രം വ്യാജമായിരിക്കുമെന്നുമാണ് എ സമ്പത്തിന്റെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എന്നാല്‍ ഈ നമ്പറിലുളള വാഹനം എ സമ്പത്തിന്റെ ഉടമസ്ഥതിയിലുളളതാണെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ സൈറ്റ് പറയുന്നത്. 2014 ജൂലൈയില്‍ ടൊയൊട്ട ഇന്നോവ കാര്‍  രജിസ്റ്റര്‍ ചെയ്തതായും മോട്ടോര്‍വാഹന വകുപ്പിന്റെ സൈറ്റില്‍ പറയുന്നു.

'കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍, എത്രത്തോളം 'പാര്‍ലമെന്ററി വ്യാമോഹ'ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും.'- ഇതാണ് വിഷയത്തില്‍ പ്രതികരിച്ച് വി ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്.  എക്‌സ് എംപി എന്ന ബോര്‍ഡ് വച്ച കാറിന്റെ ചിത്രം സഹിതമാണ് ബല്‍റാമിന്റെ പോസ്റ്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

ബിരിയാണി ആരോഗ്യത്തിന് നല്ലതാണോ?

വീട്‌ പണിക്കിടെ മതില്‍ ഇടിഞ്ഞുവീണു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

SCROLL FOR NEXT