Kerala

എട്ടു കേസുകളില്‍ രക്ഷപ്പെട്ടു, കടത്തിണ്ണയില്‍ ഇറങ്ങിക്കിടന്നയാളെ തലയ്ക്കടിച്ചുകൊന്ന റിപ്പര്‍ സേവ്യറിന് ജീവപര്യന്തം

എട്ടു കേസുകളില്‍ രക്ഷപ്പെട്ടു, കടത്തിണ്ണയില്‍ ഇറങ്ങിക്കിടന്നയാളെ തലയ്ക്കടിച്ചുകൊന്ന റിപ്പര്‍ സേവ്യറിന് ജീവപര്യന്തം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കടത്തിണ്ണകളില്‍ ഉറങ്ങിക്കിടന്നയാളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി റിപ്പര്‍ സേവ്യറിനു (46) ജീവപര്യന്തം ശിക്ഷ. ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും വിചാരണക്കോടതി വിധിച്ചു. 

സമാനമായ 8 കേസുകളില്‍ തെളിവുകളുടെ അഭാവത്തില്‍ പണിക്കര്‍ കുഞ്ഞുമോന്‍ എന്ന സേവ്യറിനെ നേരത്തെ വിട്ടയച്ചിരുന്നു. തലയ്ക്കടിയേറ്റ ഉണ്ണികൃഷ്ണന്‍ തന്നെ അക്രമിച്ചതു സേവ്യറാണെന്നു ചികിത്സയിലിരിക്കെ ബന്ധുക്കളോടു വെളിപ്പെടുത്തിയതാണ് ഈ കേസില്‍ നിര്‍ണായകമായത്. ഉണ്ണികൃഷ്ണന്റെ മൊഴി മരണമൊഴിയായി കണക്കക്കി.

പിഴത്തുകയില്‍ 75,000 രൂപ കൊല്ലപ്പെട്ട ഉണ്ണികൃഷ്ണന്റെ ഭാര്യയ്ക്കു നല്‍കാന്‍ കോടതി വിധിച്ചു. 2016 മാര്‍ച്ചിലാണു ഉണ്ണികൃഷ്ണനെ മദ്യലഹരിയില്‍ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT