Kerala

എട്ടു കേസുകളില്‍ രക്ഷപ്പെട്ടു, കടത്തിണ്ണയില്‍ ഇറങ്ങിക്കിടന്നയാളെ തലയ്ക്കടിച്ചുകൊന്ന റിപ്പര്‍ സേവ്യറിന് ജീവപര്യന്തം

എട്ടു കേസുകളില്‍ രക്ഷപ്പെട്ടു, കടത്തിണ്ണയില്‍ ഇറങ്ങിക്കിടന്നയാളെ തലയ്ക്കടിച്ചുകൊന്ന റിപ്പര്‍ സേവ്യറിന് ജീവപര്യന്തം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കടത്തിണ്ണകളില്‍ ഉറങ്ങിക്കിടന്നയാളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി റിപ്പര്‍ സേവ്യറിനു (46) ജീവപര്യന്തം ശിക്ഷ. ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും വിചാരണക്കോടതി വിധിച്ചു. 

സമാനമായ 8 കേസുകളില്‍ തെളിവുകളുടെ അഭാവത്തില്‍ പണിക്കര്‍ കുഞ്ഞുമോന്‍ എന്ന സേവ്യറിനെ നേരത്തെ വിട്ടയച്ചിരുന്നു. തലയ്ക്കടിയേറ്റ ഉണ്ണികൃഷ്ണന്‍ തന്നെ അക്രമിച്ചതു സേവ്യറാണെന്നു ചികിത്സയിലിരിക്കെ ബന്ധുക്കളോടു വെളിപ്പെടുത്തിയതാണ് ഈ കേസില്‍ നിര്‍ണായകമായത്. ഉണ്ണികൃഷ്ണന്റെ മൊഴി മരണമൊഴിയായി കണക്കക്കി.

പിഴത്തുകയില്‍ 75,000 രൂപ കൊല്ലപ്പെട്ട ഉണ്ണികൃഷ്ണന്റെ ഭാര്യയ്ക്കു നല്‍കാന്‍ കോടതി വിധിച്ചു. 2016 മാര്‍ച്ചിലാണു ഉണ്ണികൃഷ്ണനെ മദ്യലഹരിയില്‍ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT