Kerala

എയര്‍ ആംബുലന്‍സ് പോകട്ടെ ആദ്യം, വഴി മാറി കൊടുത്ത് രാഹുല്‍ ഗാന്ധി

എയര്‍ ആംബുലന്‍സ് പറന്ന് 23 മിനിറ്റിന് ശേഷമാണ് രാഹുലിന്റെ കോപ്റ്റര്‍ പറന്നത്. അരമണിക്കൂറോളം ഹെലിപ്പാട് ഗ്രൗണ്ടില്‍ രാഹുല്‍ കാത്തു നിന്നു

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ പോകാതെ എയര്‍ ആംബുലന്‍സ് വിടില്ലെന്നായിരുന്നു സുരക്ഷ ഉദ്യോഗസ്ഥരുടെ നിലപാട്. കാര്യം അറിഞ്ഞപ്പോള്‍ രാഹുല്‍ പറഞ്ഞു, എയര്‍ ആംബുലന്‍സ് പോകട്ടെ ആദ്യം. അതോടെ മറിയാമ്മയേയും വഹിച്ചുള്ള ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നു. 

ദുരിതാശ്വാസ ക്യാമ്പില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അവശയായ പാണ്ഡവന്‍പാറ മോടിയുഴത്തില്‍ മറിയാമ്മ(77) ആയിരുന്നു എയര്‍ ആംബുലന്‍സില്‍. രാഹുല്‍ എത്തുന്നതിന് മുന്‍പേ മറിയാമ്മയേയും വഹിച്ചുള്ള ആംബുലന്‍സ് എത്തിയിരുന്നു. 

എന്നാല്‍ രാഹുലിന്റെ ഹെലികോപ്റ്റര്‍ വിടാതെ എയര്‍ ആംബുലന്‍സ് വിടാനാവില്ലെന്നായിരുന്നു സുരക്ഷ ഉദ്യോഗസ്ഥരുടെ നിലപാട്. ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടിലായിരുന്നു രണ്ട് ഹെലികോപ്റ്ററുകളും ഇറങ്ങേണ്ടിയിരുന്നത്. 

നേതാക്കളില്‍ നിന്നും രാഹുല്‍ വിവരം അറിഞ്ഞതോടെ എയര്‍ ആംബുലന്‍സിന് ആദ്യം പോകുവാനുള്ള വഴി ഒരുങ്ങി. എയര്‍ ആംബുലന്‍സ് പറന്ന് 23 മിനിറ്റിന് ശേഷമാണ് രാഹുലിന്റെ കോപ്റ്റര്‍ പറന്നത്. അരമണിക്കൂറോളം ഹെലിപ്പാട് ഗ്രൗണ്ടില്‍ രാഹുല്‍ കാത്തു നിന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT