Kerala

എയര്‍ ആംബുലന്‍സ് പോകട്ടെ ആദ്യം, വഴി മാറി കൊടുത്ത് രാഹുല്‍ ഗാന്ധി

എയര്‍ ആംബുലന്‍സ് പറന്ന് 23 മിനിറ്റിന് ശേഷമാണ് രാഹുലിന്റെ കോപ്റ്റര്‍ പറന്നത്. അരമണിക്കൂറോളം ഹെലിപ്പാട് ഗ്രൗണ്ടില്‍ രാഹുല്‍ കാത്തു നിന്നു

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ പോകാതെ എയര്‍ ആംബുലന്‍സ് വിടില്ലെന്നായിരുന്നു സുരക്ഷ ഉദ്യോഗസ്ഥരുടെ നിലപാട്. കാര്യം അറിഞ്ഞപ്പോള്‍ രാഹുല്‍ പറഞ്ഞു, എയര്‍ ആംബുലന്‍സ് പോകട്ടെ ആദ്യം. അതോടെ മറിയാമ്മയേയും വഹിച്ചുള്ള ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നു. 

ദുരിതാശ്വാസ ക്യാമ്പില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അവശയായ പാണ്ഡവന്‍പാറ മോടിയുഴത്തില്‍ മറിയാമ്മ(77) ആയിരുന്നു എയര്‍ ആംബുലന്‍സില്‍. രാഹുല്‍ എത്തുന്നതിന് മുന്‍പേ മറിയാമ്മയേയും വഹിച്ചുള്ള ആംബുലന്‍സ് എത്തിയിരുന്നു. 

എന്നാല്‍ രാഹുലിന്റെ ഹെലികോപ്റ്റര്‍ വിടാതെ എയര്‍ ആംബുലന്‍സ് വിടാനാവില്ലെന്നായിരുന്നു സുരക്ഷ ഉദ്യോഗസ്ഥരുടെ നിലപാട്. ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടിലായിരുന്നു രണ്ട് ഹെലികോപ്റ്ററുകളും ഇറങ്ങേണ്ടിയിരുന്നത്. 

നേതാക്കളില്‍ നിന്നും രാഹുല്‍ വിവരം അറിഞ്ഞതോടെ എയര്‍ ആംബുലന്‍സിന് ആദ്യം പോകുവാനുള്ള വഴി ഒരുങ്ങി. എയര്‍ ആംബുലന്‍സ് പറന്ന് 23 മിനിറ്റിന് ശേഷമാണ് രാഹുലിന്റെ കോപ്റ്റര്‍ പറന്നത്. അരമണിക്കൂറോളം ഹെലിപ്പാട് ഗ്രൗണ്ടില്‍ രാഹുല്‍ കാത്തു നിന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT