Kerala

എറണാകുളം മാര്‍ക്കറ്റ് നാളെ മുതല്‍ തുറക്കും; ക്രമീകരണങ്ങള്‍ ഇങ്ങനെ

മാര്‍ക്കറ്റിലേക്ക് കടത്തിവിടുന്നവരുടെ എണ്ണത്തിലും നിയന്ത്രണമുണ്ടാകും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച എറണാകുളം എറണാകുളം മാര്‍ക്കറ്റ് നാളെ മുതല്‍ പ്രവര്‍ത്തമാരംഭിക്കും. വ്യാപാരി സംഘടനകളുടെ സംയുക്തസമിതി കളക്ടറുമായും പോലീസ് കമ്മിഷണറുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വ്യത്യസ്ത സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 30നാണ് മാര്‍ക്കറ്റ് അടച്ചത്.

ഒരു സമയം പകുതി കച്ചവടസ്ഥാപനങ്ങള്‍ തുറക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. മൂന്നിലൊന്ന് കടകള്‍ തുറക്കാമെന്ന വ്യവസ്ഥയായിരുന്നു നേരത്തേ പോലീസ് മുന്നോട്ടുവെച്ചിരുന്നത്. മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നതിനും ഇറങ്ങുന്നതിനും രണ്ടു വീതം കവാടങ്ങള്‍ വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. 

ഇടവിട്ട ദിവസങ്ങളില്‍ റോഡിന്റെ വലതുവശത്തെയും ഇടതുവശത്തെയും കടകള്‍ തുറക്കുന്ന രീതിയിലാകും മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം. ഒരു സമയം മാര്‍ക്കറ്റിലേക്ക് കടത്തിവിടുന്നവരുടെ എണ്ണത്തിലും നിയന്ത്രണമുണ്ടാകും. പഴംപച്ചക്കറി മാര്‍ക്കറ്റില്‍ സാധനങ്ങള്‍ ഇറക്കുന്നതിന് പുലര്‍ച്ചെ മൂന്നു മുതല്‍ രാവിലെ ഏഴുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പതിനൊന്നു മണി വരെയാകും പഴംപച്ചക്കറി മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക.

ഇവിടത്തെ കടകള്‍ അടച്ച ശേഷമാണ് പലചരക്ക് കടകള്‍ ഉള്‍പ്പെടെയുള്ള മറ്റു സ്ഥാപനങ്ങള്‍ തുറക്കുന്നത്. ബ്രോഡ് വേ, ജ്യൂ സ്ട്രീറ്റ്, മാര്‍ക്കറ്റ് റോഡ് തുടങ്ങിയ ഇടങ്ങളിലുള്ള സ്ഥാപനങ്ങളെല്ലാം ഇതില്‍പെടും. 11 മുതല്‍ 6.30 വരെയാണ് ഇവയുടെ പ്രവൃത്തിസമയം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT