Kerala

എല്‍ഡിഎഫിന്റെ കണക്കുകൂട്ടലുകള്‍ ഇങ്ങനെ; സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്

പത്തുമുതല്‍ പതിനാല് സീറ്റുകള്‍ വരെയാണ് ഇടതുമുന്നണിയുടെ കണക്ക് കൂട്ടല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞടുപ്പ് വിലയിരുത്തലുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പത്തുമുതല്‍ പതിനാല് സീറ്റുകള്‍ വരെയാണ് ഇടതുമുന്നണിയുടെ കണക്ക് കൂട്ടല്‍. വയനാട്, പൊന്നാനി, മലപ്പുറം ഒഴികെയുള്ള പതിനേഴും എഴുതിത്തള്ളേണ്ടെന്നാണ് ഇടതുമുന്നണിയുടെ മറുപടി. 

രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ എംഐ ഷാനവാസ് നേടിയതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടില്ലെന്നാണ് ഇടതുമുന്നണിയുടെ കണക്ക് കൂട്ടല്‍. മലപ്പുറത്തെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിലും കുറവുണ്ടായേക്കുമെന്നുമാണ് എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റിയുടെ വിലയിരുത്തല്‍.

ബിജെപി അക്കൗണ്ട് തുറക്കുമെന്ന് എല്‍ഡിഎഫ് കരുതുന്നില്ല. അതേസമയം അവരുടെ വോട്ട് വിഹിതം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പിനെക്കാള്‍ വര്‍ധിക്കുമെന്ന സാധ്യത തള്ളുന്നുമില്ല. നിയമസഭാ തെരഞ്ഞടുപ്പിലെ വോട്ട് വിഹിതം ബിജെപി നിലനിര്‍ത്തിയേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. മലബാറില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വടകര, ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നാണ് സിപിഎമ്മിന്റെ കണക്ക് കൂട്ടല്‍. ഒപ്പം തൃശൂരില്‍ സുരേഷ് ഗോപി പിടിക്കുന്ന വോട്ടുകള്‍ എല്‍ഡിഎഫിന് ഗുണകരമാകുമെന്നുമാണ് വിലയിരുത്തല്‍. ആലത്തൂര്‍.ചാലക്കുടി, ആലപ്പുഴ, ഇടുക്കി മണ്ഡലങ്ങളിലാണ് മധ്യകേരളത്തില്‍ സിപിഎം പ്രതീക്ഷിക്കുന്നത്. ആറ്റിങ്ങല്‍ വിജയം ആവര്‍ത്തിക്കുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

കൗമാരത്തിലെ നര പ്രശ്നമാണ്, അറിയാം കാരണങ്ങൾ

'വേറൊരു താരവും ആ വേഷം ചെയ്യാന്‍ തയ്യാറാകില്ല, കളങ്കാവല്‍ കണ്ട് ഞെട്ടി'; റൗണ്ട് ടേബിളില്‍ വീണ്ടും ചര്‍ച്ചയായി മമ്മൂട്ടി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

SCROLL FOR NEXT