Kerala

എസ്എംഎസ് ആയി ലഭിക്കുന്ന ഇന്റര്‍നെറ്റ് ലിങ്കുകള്‍ സൂക്ഷിക്കുക; പണവും സ്വകാര്യ വിവരങ്ങളും കള്ളന്‍മാര്‍ കൊണ്ടുപോകും 

ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതി മുഹമ്മദ് ഷക്കീലില്‍ നിന്ന് ചോദ്യം ചെയ്യലിനിടയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

മൂവാറ്റുപുഴ: മൊബൈല്‍ ഫോണിലേക്ക് എസ്എംഎസ് ആയി വരുന്ന വ്യാജ ഇന്റര്‍നെറ്റ് ലിങ്കുകളോട് ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ്. വ്യാജ ഇന്റര്‍നെറ്റ് ലിങ്കുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്നതിന് പിന്നാലെയാണ് പൊലീസ് മുന്നറിയിപ്പ്. ഇത്തരം ലിങ്കുകള്‍ വഴി ഫോണില്‍ നിന്നുള്ള വിവരങ്ങളടക്കം ചോര്‍ത്താന്‍ കഴിയുന്ന തരത്തില്‍ സാങ്കേതികവിദ്യ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതി മുഹമ്മദ് ഷക്കീലില്‍ നിന്ന് ചോദ്യം ചെയ്യലിനിടയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. മധ്യപ്രദേശ് സ്വദേശിയായ ഇയാള്‍ ഉള്‍പ്പെട്ട സംഘം വ്യാജ ഇന്റര്‍നെറ്റ് ലിങ്കുകള്‍ മൊബൈല്‍ നമ്പറുകളിലേക്ക് എസ്എംഎസ് അയച്ച ശേഷമാണ് പണം തട്ടിയിരുന്നത്. 

ബാങ്ക് ജീവനക്കാരെന്ന് പറഞ്ഞ് വിളിച്ചാല്‍ പോലും അക്കൗണ്ട് വിവരങ്ങള്‍ ഫോണിലൂടെ കൈമാറരുതെന്നും പരിചയമില്ലാത്ത ഇന്റര്‍നെറ്റ് സൈറ്റുകളിലൂടെ വിവരങ്ങള്‍ കൈമാറുന്നത് സുരക്ഷിതമല്ലെന്നും പൊലീസ് പറഞ്ഞു. എടിഎം, ക്രെഡിറ്റ് കാര്‍ഡ് പിന്‍ നമ്പര്‍, ഇന്റര്‍നെറ്റ് ബാങ്ക് പാസ്‌വേര്‍ഡ് തുടങ്ങിയവ ഫോണില്‍ സേവ് ചെയ്യരുതെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT