Kerala

എസ്എപി ക്യാമ്പിലെ മുഴുവന്‍ തോക്കുകളും ഹാജരാക്കാന്‍ ക്രൈം ബ്രാഞ്ച് നിര്‍ദേശം; പരിശോധന തിങ്കളാഴ്ച

തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ പൊലീസ് പ്രത്യേക സായുധസേനയിലെ (എസ്എപി) മുഴുവന്‍ റൈഫിളും തിങ്കളാഴ്ച ക്രൈം ബ്രാഞ്ച് പരിശോധിക്കും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ പൊലീസ് പ്രത്യേക സായുധസേനയിലെ (എസ്എപി) മുഴുവന്‍ റൈഫിളും തിങ്കളാഴ്ച ക്രൈം ബ്രാഞ്ച് പരിശോധിക്കും. ഇതിനായി വിവിധ ബറ്റാലിയനിലേക്ക് കൊണ്ടുപോയ ഇന്‍സാസ് റൈഫിളുകള്‍ രണ്ട് ദിവസത്തിനകം തിരിച്ചെത്തിക്കാന്‍ ബറ്റാലിയന്‍ മേധാവി കമാന്‍ഡന്റുമാര്‍ക്ക് നിര്‍ദേശം നല്‍കി. ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലാണ് പരിശോധന.

കെഎപി ഒന്ന്,  കെഎപി മൂന്ന്,  കെഎപി അഞ്ച്,  ഐആര്‍ ബറ്റാലിയന്‍,  സിറ്റി എആര്‍  എന്നിവിടങ്ങളിലേക്കാണ് പൊലീസ് മേധാവിയുടെ ഉത്തരവുപ്രകാരം റൈഫിള്‍ കൊണ്ടുപോയത്. ഇതിന്റെ രേഖ എസ്എപിയിലുണ്ട്. ഈ തോക്കുകള്‍ എല്ലാം എത്തിക്കാനാണ് നിര്‍ദേശം നല്‍കിയത്. ശനിയാഴ്ച മുതല്‍ തോക്ക് എത്തിത്തുടങ്ങും.

സായുധസേനയുടെ അധീനതയിലുള്ള 660 എണ്ണവും  5.56 ഇന്‍സാസ് റൈഫിളില്‍ 616 എണ്ണവും വിവിധ ബറ്റാലിയനുകളിലാണ്. ബാക്കി  44 എണ്ണം എസ്എപിയിലുണ്ട്. എന്നാല്‍,  25 തോക്ക് കാണാനില്ലെന്ന സിഎജി പരാമര്‍ശം വന്‍ വിവാദമായിരുന്നു. നേരത്തെ സിറ്റി എ ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി തിരിച്ചെത്തിച്ചതിന്റെ രേഖ കാണിക്കുന്നതിലെ അപാകതയാണ് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന് കാരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ല; തദ്ദേശ സ്ഥാപ അധ്യക്ഷരായ അധ്യാപകര്‍ അവധിയെടുക്കണം: ഹൈക്കോടതി

യൂറോപ്പിന് തീപിടിക്കും! ചാംപ്യന്‍സ് ലീഗില്‍ ഇന്ന് പിഎസ്ജി- ബയേണ്‍, ലിവര്‍പൂള്‍- റയല്‍ മാഡ്രിഡ് പോരാട്ടങ്ങള്‍

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

SCROLL FOR NEXT