Kerala

എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം; ആലപ്പുഴ ജില്ലയില്‍ കെഎസ്‌യു പഠിപ്പ് മുടക്ക്

എംഎസ്എം കോളേജില്‍ കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷത്തെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു.

സമകാലിക മലയാളം ഡെസ്ക്

കായംകുളം: എംഎസ്എം കോളേജില്‍ കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷത്തെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. സംഘര്‍ഷത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കാന്‍ ആശുപത്രിയിലെത്തിയ പൊലീസുമായി കെഎസ്‌യു -എംഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഒരു പൊലീസുകാരന് പരിക്കേറ്റു. 

മര്‍ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുഡിഎസ്എഫ് പ്രവര്‍ത്തകരുടെ മൊഴിയെടുക്കാനെത്തിയ പൊലീസുമായാണ് പ്രവര്‍ത്തകര്‍ ഉന്തുംതള്ളുമുണ്ടായത്. അടിപിടിക്കിടെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മഹേഷിന് കഴുത്തിന് പരിക്കേറ്റു. പുറത്തുനിന്നെത്തിയ പ്രവര്‍ത്തകരും പൊലീസുമായാണ് സംഘര്‍ഷം ഉണ്ടായത്. 

തുടര്‍ന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെയിലും വീണ്ടും സംഘര്‍ഷമുണ്ടായി. സുഹൈല്‍, അസര്‍ സലാം, ഇജാസ് എന്നീ പ്രവര്‍ത്തകരെ കായംകുളം പൊലീസ് അറസ്റ്റുചെയ്തു. സ്‌റ്റേഷനില്‍വച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ചതായി കെഎസ്‌യു നേതാക്കള്‍ ആരോപിച്ചു. ഇതിനിടെ കെഎസ്‌യു പ്രവര്‍ത്തകനെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സഹായിച്ച ഡിവൈഎഫ്‌ഐ പ്രവര്‍തതകന്‍ ഫൈസലിനെ ഒരുസംഘം വെട്ടി. ഡിവൈഎഫ്‌ഐക്കാര്‍ തന്നെയാണ് അക്രമിച്ചതെന്നാണ് ആരോപണം. എംഎസ്എം കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് അക്രമങ്ങളില്‍ കലാശിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

ഗര്‍ഭിണിക്ക് സ്റ്റേഷനില്‍ ക്രൂരമര്‍ദനം; പി ഇന്ദിര കണ്ണൂര്‍ മേയര്‍; 'വി ബി ജി റാം ജി' ലോക്‌സഭ പാസ്സാക്കി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഓർഡർ ഓഫ് ഒമാൻ'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബ​ഹുമതി

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ്; സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

പിന്നിലെ ബോ​ഗിക്ക് സമീപം പുക; ധൻബാദ് എക്സ്പ്രസ് പിടിച്ചിട്ടു

SCROLL FOR NEXT