Kerala

ഒക്ടോബര്‍ അവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് രോഗികള്‍ ഇരുപതിനായിരം കടക്കും; വ്യാപനം അതിതീവ്രം; മുന്നറിയിപ്പുമായി ഐഎംഎ

നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ഫലപ്രദമായില്ല. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് വേണ്ടത്‌ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമെന്ന് ഐഎംഎ.  ഈ മാസം അവസാനത്തോടെ രോഗികളുടെ എണ്ണം 
ഇരുപതിനായിരം കടക്കുമെന്നും ഐഎംഎ മുന്നറിയിപ്പില്‍ പറയുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ഫലപ്രദമായില്ല. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടെതെന്നും ഐഎംഎ വ്യക്തമാക്കി. 

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ പ്രതിദിനവര്‍ധന പതിനൊന്നായിരം കടന്നിരുന്നു. ഇന്നലെമാത്രം 11,755 പേര്‍ക്കാണ് രോഗം സ്ഥീകരിച്ചത്. ഇതോടെ ഇന്നലെ രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള സംസ്ഥാനമായി കേരളം മാറി.അതേസമയം മരണനിരക്കില്‍ കേരളത്തിന്റെ സ്ഥിതി ഭേദമാണ്. 

ഇന്നലെ 10,471 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 952 പേരുടെ ഉറവിടം വ്യക്തമല്ല. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരം കടന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT