Kerala

ഒന്നര മണിക്കൂര്‍ മുമ്പ് എത്തണം ; ഭക്ഷണം കരുതണം ; മാസ്‌ക് നിര്‍ബന്ധം ;  യാത്രക്കാര്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍

ടിക്കറ്റ് ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി മാത്രമാണ് ലഭിക്കുക. സീറ്റ് ഉറപ്പാക്കിയ ടിക്കറ്റുള്ളവരെ മാത്രമേ സ്‌റ്റേഷനിലേക്ക് പ്രവേശിപ്പിക്കൂ

സമകാലിക മലയാളം ഡെസ്ക്



 
ന്യൂഡല്‍ഹി : കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ നിയന്ത്രിതമായി ഇന്നുമുതല്‍ പുനരാരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി റെയില്‍വേ യാത്രക്കാര്‍ക്ക് പാലിക്കേണ്ട കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്ത് ടിക്കറ്റ് ലഭിച്ചവര്‍ അതത് സ്റ്റേഷനുകളില്‍ ഒന്നര മണിക്കൂര്‍ മുമ്പ് ഹാജരാകണം. സ്റ്റേഷനില്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ യാത്ര അനുവദിക്കൂ.

ടിക്കറ്റ് ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി മാത്രമാണ് ലഭിക്കുക. സീറ്റ് ഉറപ്പാക്കിയ ടിക്കറ്റുള്ളവരെ മാത്രമേ സ്‌റ്റേഷനിലേക്ക് പ്രവേശിപ്പിക്കൂ. യാത്രക്കാരന് സ്‌റ്റേഷനിലേക്ക് വരാനും സ്‌റ്റേഷനില്‍ നിന്ന് പോകാനുമുള്ള വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ടിക്കറ്റ്  രേഖയായി ഉപയോഗിക്കാം. ഏഴു ദിവസം മുമ്പുമുതല്‍ റിസര്‍വ്‌ചെയ്യാം. ട്രെയിന്‍ പുറപ്പെടുന്നതിനു 24 മണിക്കൂര്‍ മുമ്പ് ബുക്കിങ് അവസാനിപ്പിക്കും. ആര്‍എസി, വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയില്ല.

ആദ്യഘട്ടത്തില്‍ കേരളത്തിലേക്ക് ന്യൂഡല്‍ഹി-തിരുവനന്തപുരം സര്‍വീസ് മാത്രമാണ് ഉണ്ടാകുക. ഈ ട്രെയിന് കേരളത്തില്‍ രണ്ടിടത്താകും സ്റ്റോപ്പ് ഉണ്ടാകുക. എറണാകുളം ജങ്ഷന്‍, കോഴിക്കോട് എന്നിവ. കൊങ്കണ്‍ വഴിയാണ് സര്‍വീസ്. കേരളത്തില്‍ ആലപ്പുഴ വഴിയാകും ട്രെയിന്‍ ഓടുക. ട്രെയിന് മറ്റു സ്‌റ്റോപ്പുകള്‍- മംഗളുരു, മഡ്ഗാവ്, പനവേല്‍, വഡോദര, കോട്ട എന്നിവയാണ്.
 
യാത്രക്കാര്‍ക്കുള്ള പ്രധാന നിര്‍ദേശങ്ങള്‍ ഇവയെല്ലാം

ട്രെയിന്‍ പുറപ്പെടുന്നതിന് 90 മിനിട്ട് (ഒന്നര മണിക്കൂര്‍) മുമ്പ് സ്‌റ്റേഷനില്‍ എത്തണം
യാത്ര കോവിഡ് രോഗലക്ഷണമില്ലാത്തവര്‍ക്ക് മാത്രം
ശരീരോഷ്മാവ് പരിശോധിക്കും
മുഖാവരണം നിര്‍ബന്ധമായും ധരിക്കണം. ശരീര അകലം പാലിക്കണം
ഭക്ഷണം കയ്യില്‍ കരുതണം
പാക്ക് ചെയ്ത ലഘുഭക്ഷണവും വെള്ളവും പണംകൊടുത്തു വാങ്ങാം
ട്രെയിനില്‍ പുതപ്പും വിരിയും ലഭിക്കില്ല
സംസ്ഥാനസര്‍ക്കാരുകളുടെ ആരോഗ്യ നിര്‍ദേശം പാലിക്കണം
ആരോഗ്യസേതു ആപ് ഉപയോഗിക്കണം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

ഒറ്റയ്ക്ക് ലിഫ്റ്റില്‍ കുടുങ്ങി; കെജിഎഫ് സഹസംവിധായകന്റെ മകന് ദാരുണാന്ത്യം

SCROLL FOR NEXT