Kerala

ഒരു സംസ്ഥാനത്തെ പ്രത്യേകം പരിഗണിക്കാനാവില്ല; പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

പ്രവാസികളെ എത്തിക്കാന്‍ കേരളം തയ്യാറാണെങ്കില്‍ കൊണ്ടുവരാന്‍ സാധിക്കുമോ എന്ന് കോടതി ചോദിച്ചു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രവാസികളെ ഉടനെ നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ക്വാറന്റൈന്‍ ഉറപ്പാക്കാനാവാതെ കൊണ്ടുവരുന്നത് പ്രശ്‌നങ്ങളുണ്ടാക്കും. വീസ തീരുന്ന പ്രശ്‌നമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. 

പ്രവാസികളെ എത്തിക്കാന്‍ കേരളം തയ്യാറാണെങ്കില്‍ കൊണ്ടുവരാന്‍ സാധിക്കുമോ എന്ന് കോടതി ചോദിച്ചു. ഒരു സംസ്ഥാനത്തെ പ്രത്യേകമായി പരിഗണിക്കാനാവില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഗള്‍ഫിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് കോടതി സര്‍ക്കാരുകളോട് നിര്‍ദേശിച്ചു. 

പ്രവാസികളെ നാട്ടിലെത്താന്‍ സംസ്ഥാനം സജ്ജമാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളുറപ്പാക്കാതെ പ്രവാസികളെ കൊണ്ടുവരുന്നത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയും ജീവനും ബലികൊടുത്തുള്ള പരീക്ഷണങ്ങള്‍ക്ക് കേന്ദ്രം തയ്യാറല്ല. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്രത്തെ കുറ്റപ്പെടുത്തി കയ്യടി നേടാന്‍ ശ്രമിക്കുന്നു. കേന്ദ്രം എടുത്തുചാടി നടപടികളെടുക്കില്ലെന്നും വി മുരളീധരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍

മലയാളി താരം ആരോണ്‍ ജോര്‍ജും വിഹാന്‍ മല്‍ഹോത്രയും ഉറച്ചു നിന്നു; ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍

ആരാണ് ഈ 'മറ്റുള്ളവര്‍'?; ഒരു ജില്ലയില്‍ മാത്രം രണ്ട് ലക്ഷം പേര്‍ ഒഴിവാകും; എസ്‌ ഐ ആറിനെതിരെ മുഖ്യമന്ത്രി

'തുടരും'... അഡ്‌ലെയ്ഡ് ഓവലിലെ 'തല'! ട്രാവിസ് ഹെഡ് ബ്രാഡ്മാനൊപ്പം

'കടകംപള്ളിയെ ചോദ്യം ചെയ്യണം; അന്വേഷണസംഘത്തില്‍ പൂര്‍ണവിശ്വാസം; മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തുന്നു'

SCROLL FOR NEXT