തിരുവനന്തപുരം: വാഹനപരിശോധനയ്ക്കിടെ ഓട്ടോ ഡ്രൈവറെ തിരുവല്ലം എസ്ഐ വിമൽ കുമാർ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി പരാതി. കോവളം സ്വദേശിയായ ബിജു വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പൊലീസിന്റെ അക്രമത്തിന് ഇരയായത്. കോവളം അണ്ടർ പാസിന് സമീപം മെയ് 13 നായിരുന്നു സംഭവം.
വാഹനപരിശോധനയ്ക്കായി എസ്ഐയും സംഘവും ബിജുവിന്റെ ഓട്ടോയ്ക്ക് കൈകാണിച്ചു. വണ്ടി ഒതുക്കി നിർത്തിയ ശേഷം ബുക്കും പേപ്പറുമായി എത്തിയ ബിജുവിനോട് മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഊതാൻ ആവശ്യപ്പെട്ടു. ഊതിയപ്പോൾ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞെങ്കിലും വീണ്ടും ഊതിച്ചു. അത് കഴിഞ്ഞപ്പോൾ വണ്ടിക്ക് ബ്രേക്കുണ്ടോയെന്നായി ചോദ്യം. ഉണ്ടെന്ന് താൻ മറുപടി നൽകിയെന്നും ബിജു പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏത് ജാതിക്കാരൻ ആണെന്ന് ചോദിച്ചപ്പോൾ ഹരിജൻ ആണെന്ന് പറഞ്ഞതും അസഭ്യം പറയാൻ തുടങ്ങിയെന്നും എഎസ്ഐ കരണത്തടിച്ചെന്നും ബിജു പറയുന്നു. തുടർന്ന് ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടു പോയി. മർദ്ദിച്ചതായി പുറത്ത് പറഞ്ഞാൽ പൊലീസിനെ ഇടിച്ചു കൊല്ലാൻ ശ്രമിച്ചെന്ന് കാണിച്ച് കേസെടുക്കുമെന്നായിരുന്നു ഭീഷണി.
ലാത്തി കൊണ്ട് വയറ്റിൽ കുത്തേറ്റ ബിജു ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആണ്. വാഴമുട്ടം സ്കൂൾ പിടിഎ പ്രസിഡന്റ് കൂടിയാണ് മർദ്ദനത്തിനിരയായ ബിജു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates