Kerala

ഓര്‍ത്തഡോക്‌സ് റമ്പാന്‍ വീണ്ടും പള്ളിയില്‍, തടയാന്‍ കൂടുതല്‍ യാക്കോബായക്കാര്‍; കോതമംഗലത്ത് വന്‍ സംഘര്‍ഷം  

രാവിലെ യാക്കോബായ വിഭാഗക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പൊലീസിനൊപ്പം മടങ്ങിയ റമ്പാന്‍ തോമസ് പോള്‍ ഉച്ചയോടെ തിരിച്ചെത്തുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കോതമംഗലം: ഓര്‍ത്തഡോക്‌സ് റമ്പാന്‍ പ്രാര്‍ഥനയ്ക്കായി വീണ്ടുമെത്തിയതോടെ കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയില്‍ വന്‍ സംഘര്‍ഷം. രാവിലെ യാക്കോബായ വിഭാഗക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പൊലീസിനൊപ്പം മടങ്ങിയ റമ്പാന്‍ തോമസ് പോള്‍ ഉച്ചയോടെ തിരിച്ചെത്തുകയായിരുന്നു. പള്ളിയില്‍ കയറാതെ മടങ്ങില്ലെന്ന നിലപാടിലാണ് റമ്പാന്‍. വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ട്. 

രാവിലെ പ്രാര്‍ഥനയ്ക്ക് എത്തിയ ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിനെ യാക്കോബായ വിഭാഗക്കാര്‍ തടയുകയായിരുന്നു. വന്‍ പൊലീസ് സംഘം പള്ളി പരിസരത്ത് എത്തിയിയിരുന്നെങ്കിലും ബലപ്രയോഗമുണ്ടായില്ല. പ്രതിഷേധം കനത്തതോടെ റമ്പാനെ പൊലീസ് സ്ഥലത്തുനിന്നു മാറ്റുകയായിരുന്നു. എന്നാല്‍ ഉച്ചയോടെ റമ്പാന്‍ തിരിച്ചെത്തി. 

ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുള്ള പള്ളിയില്‍ സുപ്രിം കോടതി വിധിയോടെ നിയമപരമായി അധികാരം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനാണ്. എന്നാല്‍ ഭൂരിപക്ഷം വിശ്വാസികളും യാക്കോബായ പക്ഷത്തായതിനാല്‍ വിധി നടപ്പാക്കാനായിട്ടില്ല. ഇതിനിടെ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് ആരാധനയ്ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ യാക്കോബായ വിഭാഗം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കോടതി വിധി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. 

ഫോട്ടോ; എ സനേഷ്/ എക്‌സ്പ്രസ്‌
 

നേരത്തെ പ്രഖ്യാപിച്ചത് അനുസരിച്ചാണ് വാഴാഴ്ച രാവിലെ പത്തരയോടെ ഓര്‍ത്തഡോക്‌സ് റമ്പാന്‍ പള്ളിയില്‍ എത്തിയത്. യാക്കോബായ വിഭാഗത്തിലെ സ്ത്രീകള്‍ അടക്കമുള്ള വന്‍ സംഘം റമ്പാനെ തടയുകയായിരുന്നു. പള്ളിക്കു മുന്നില്‍ നിലത്ത് വീണുകിടന്ന് ഇവര്‍ പ്രതിരോധം തീര്‍ത്തു. റമ്പാന്‍ ഗോ ബാക്ക് എന്നു വിളിച്ചുകൊണ്ടായിരുന്നു പ്രതിരോധം. 

ഒരു വിഭാഗം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും കൂടുതല്‍ പേര്‍ പള്ളിയിലെത്തി. ഇതോടെ സംഘര്‍ഷം കനത്തു. റമ്പാനൊപ്പം ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ ഏതാനും പേര്‍ മാത്രമാണ് എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT