Kerala

കനത്തമഴ: പൊതുമരാമത്തിന് 2611 കോടിയുടെ നഷ്ടം; 88 പാലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്ന് മന്ത്രി ജി സുധാകരന്‍ 

കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്ത് ദുരിതം വിതച്ച കനത്തമഴയില്‍ പൊതുമരാമത്തിന് 2611 കോടി രൂപയുടെ നഷ്ടമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്ത് ദുരിതം വിതച്ച കനത്തമഴയില്‍ പൊതുമരാമത്തിന് 2611 കോടി രൂപയുടെ നഷ്ടമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കനത്തമഴയില്‍ റോഡുകള്‍ക്ക് മാത്രം 2000 കോടിയുടെ നഷ്ടമുണ്ടായി. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതയ്ക്ക് ഉണ്ടായ നഷ്ടം 400 കോടിയാണെന്ന് ജി സുധാകരന്‍ പറഞ്ഞു.

കനത്തമഴയില്‍ സംസ്ഥാനത്ത് 88 പാലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നും ജി സുധാകരന്‍ പറഞ്ഞു. അറ്റകുറ്റപ്പണി ഉടന്‍ നടത്തും.പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മഴ മാറിയശേഷം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കനത്തമഴയില്‍ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണുണ്ടായത്. 

നിരവധി വീടുകള്‍ പൂര്‍ണമായി വാസയോഗ്യമല്ലാതായി. വ്യാപകമായ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൊതുമരാമത്തിന് ഉണ്ടായ നഷ്ടത്തിന് പുറമേയുളള മറ്റു നഷ്ടങ്ങള്‍ തിട്ടപ്പെടുത്തി വരുകയാണ്. വൈകാതെ ഇതുസംബന്ധിച്ചുളള കണക്കുകള്‍ പുറത്തുവരുമെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT