Kerala

കനത്തമഴയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുളള മരമുത്തശ്ശി  കടപുഴകി വീണു; വീഴ്ചയിലും ആര്‍ക്കും നാശം വിതയ്ക്കാതെ 'ഓര്‍മ്മയായി'

കനത്തമഴയില്‍ കായംകുളത്ത് നൂറ്റാണ്ടുകള്‍ പഴക്കമുളള മരമുത്തശ്ശി കടപുഴകി വീണു.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കനത്തമഴയില്‍ കായംകുളത്ത് നൂറ്റാണ്ടുകള്‍ പഴക്കമുളള മരമുത്തശ്ശി കടപുഴകി വീണു. എരുവ ക്ഷേത്രത്തിനു പടിഞ്ഞാറ് മാവിലേത്ത് ജംഗ്ഷനില്‍ നിന്ന അരയാലും മാവുമാണ് (ആത്മാവ്) കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിക്ക് ശേഷം ശക്തമായ കാറ്റിലും മഴയിലും മറിഞ്ഞുവീണത്. 

മൂന്ന് റോഡുകളുടെ മധ്യഭാഗത്ത് പ്രൗഢിയോടെ തല ഉയര്‍ത്തി വഴികാട്ടിയായി നിന്ന മരമുത്തശ്ശിയാണ് മറിഞ്ഞുവീണത്. ഒരു വശത്ത് നിരവധി കുട്ടികള്‍ പഠിക്കുന്ന മാവിലേത്ത് ഗവ. എല്‍പി സ്‌കൂളും മറുവശത്ത് നിരവധി വീടുകളുമാണ്. എന്നാല്‍  വീഴ്ചയിലും ആര്‍ക്കും നാശം വിതച്ചില്ല മരമുത്തശ്ശി. അര്‍ധരാത്രിയില്‍ കടപുഴകി റോഡിലേക്കു തന്നെ മറിഞ്ഞുവീഴുകയായിരുന്നു.

മാവിന്റെയും ആലിന്റെയും സൗഹ്യദവാസം കൊണ്ടുതന്നെയാവണം, മാവിലേത്ത് എന്ന പേരില്‍ പ്രദേശം വര്‍ഷങ്ങളായി അറിയപ്പെടുന്നത്. പ്രദേശത്തെ ഏറ്റവും പ്രായമായവര്‍ക്ക് പോലും ഓര്‍മ്മയില്‍ മരമുത്തശ്ശിയുടെ പ്രായം പറയാനാകുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT