Kerala

കയ്യാലപ്പൊത്തില്‍ ഒളിപ്പിച്ച നിലയില്‍ 14 ബോംബുകളും അരക്കിലോ വെടിമരുന്നും ; അന്വേഷണം

അരക്കിലോ വെടിമരുന്ന്,  500 ഗ്രാം സള്‍ഫര്‍, 200 ഗ്രാം അമോണിയം നൈട്രേറ്റ് തുടങ്ങിയവ കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കോഴിക്കോട് നാദാപുരം ചേലക്കാട് കയ്യാലപ്പൊത്തില്‍ പ്ലാസ്റ്റിക് ബക്കറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. 14 ബോംബുകള്‍, അരക്കിലോ വെടിമരുന്ന്,  500 ഗ്രാം സള്‍ഫര്‍, 200 ഗ്രാം അമോണിയം നൈട്രേറ്റ് തുടങ്ങിയവ കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. പൈപ്പ് ബോംബുകളില്‍ 5 എണ്ണം പുതിയതും 5 എണ്ണം പഴയതുമാണ്. ഇരു ഭാഗങ്ങളും പശ കൊണ്ട് അടച്ച ഈ ബോംബുകള്‍ ഉഗ്രശേഷിയുള്ളവയാണ്. തിരിയും ഘടിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കരിങ്കല്‍ ക്വാറിക്കു സമീപം കുളങ്ങരത്ത് ഇടവഴിയിലെ കയ്യാലപ്പൊത്തിലാണ് പ്ലാസ്റ്റിക് ബക്കറ്റുകളില്‍ ഇവ ഒളിപ്പിച്ചിരുന്നത്. രണ്ടു പറമ്പുകള്‍ക്ക് ഇടയിലുള്ള കാടുമൂടിയ ഭാഗത്ത് ജോലിക്കെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് ബക്കറ്റുകള്‍ കണ്ട് പൊലീസിനെ വിവരം അറിയിച്ചത്. ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വെടിമരുന്ന് പാത്രത്തില്‍ നിറച്ച നിലയിലായിരുന്നു. 5 പുതിയ സ്റ്റീല്‍ ബോംബുകളും 5 പഴയ സ്റ്റീല്‍ ബോംബുകളും 2 പൈപ്പ് ബോംബുകളും 2 നാടന്‍ ബോംബുകളുമാണ് ബക്കറ്റുകളില്‍ കണ്ടെത്തിയത്.

ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചണനൂലും കണ്ടെത്തിയിട്ടുണ്ട്. നാദാപുരത്തുനിന്നു ബോംബ് സ്‌ക്വാഡും കുറ്റിയാടി, നാദാപുരം എന്നിവിടങ്ങളില്‍ നിന്നു  പൊലീസും എത്തി ഇവ കസ്റ്റഡിയിലെടുത്തു. ബോംബുകള്‍ കുളങ്ങരത്ത് കരിങ്കല്‍ ക്വാറിയില്‍ എത്തിച്ചു ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു ലോകകപ്പ് ടീമിൽ; ഗില്ലിനെ ഒഴിവാക്കി; ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു

കൂമനെ ആക്രമിച്ച കടുവയെ തിരിച്ചറിഞ്ഞിട്ടില്ല, കൂട് വെച്ച് പിടികൂടും; കുടുംബത്തിന് 10 ലക്ഷം ധനസഹായം

18 എയർ കണ്ടീഷനിങ് യൂണിറ്റുകൾ മോഷ്ടിച്ചു; പ്രതിക്ക് 1,30,000 ദിർഹം പിഴയും തടവും ശിക്ഷ

തൈരോ മോരോ? ആരോ​ഗ്യത്തിന് മികച്ചത് ഏത്

മലയാളി ബ്രാന്റ് ഓഫ് തമാശയുടെ ബ്രാന്റ് അംബാസിഡര്‍; ശ്രീനി മറക്കാന്‍ പറഞ്ഞാലും, ഓര്‍ക്കാതിരിക്കാനാകില്ല ആ ഡയലോഗുകള്‍

SCROLL FOR NEXT