Kerala

കരഞ്ഞപേക്ഷിച്ചിട്ടും ഒന്നു നോക്കാൻപോലും പൊലീസ് തയാറായില്ല, അതിർത്തിയിൽ ആംബുലൻസ് തിരിച്ചയച്ചു; രോ​ഗി മരിച്ചു 

അതിർത്തിയിൽനിന്ന് ഒന്നര കിലോമീറ്റർ മാത്രം ദൂരെയുള്ള വീട്ടിൽനിന്ന് മംഗലാപുരത്തേക്കു പുറപ്പെട്ട ആംബുലൻസാണ് പൊലീസ് തടഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

കാസർകോട്: ആശുപത്രിയിലേക്ക് പോയ ആംബുലൻസ് അതിർത്തിയിൽ കർണാടക പൊലീസ് ത‍ടഞ്ഞു തിരിച്ചയച്ചതിനെത്തുടർന്ന് രോഗി മരിച്ചു. കർണാടക ബണ്ട്വാൾ സ്വദേശിനി ഫാത്തിമ (പാത്തുഞ്ഞി -70) ആണു മരിച്ചത്. മഞ്ചേശ്വരം ഉദ്യാവർ മൗലാന റോഡിലെ ബന്ധുവീട്ടിലെത്തിയതാണ് ഇവർ. 

കർണാടക അതിർത്തിയിൽനിന്ന് ഒന്നര കിലോമീറ്റർ മാത്രം ദൂരെയുള്ള വീട്ടിൽനിന്ന് മംഗലാപുരത്തേക്കു പുറപ്പെട്ട ആംബുലൻസാണ് പൊലീസ് തടഞ്ഞ് തിരിച്ചയച്ചത്. ശനിയാഴ്ച വൈകിട്ട് 5.50നാണ് രോ​ഗിയുമായി ആംബുലൻസ് പുറപ്പെട്ടത്. ആംബുലൻസ് അതിർത്തിയിലെത്തിയപ്പോൾ കർണാടക പൊലീസ് തടഞ്ഞു. തിരികെ വീട്ടിലെത്തിച്ച ശേഷം രാത്രിയോടെയായിരുന്നു മരണം. കരഞ്ഞപേക്ഷിച്ചിട്ടും ഒന്നു നോക്കാൻപോലും പൊലീസ് തയാറായില്ലെന്ന് ആംബുലൻസ് ഡ്രൈവർ മുഹമ്മദ് അസ്‌ലം പറഞ്ഞു.

ശ്വാസ തടസ്സത്തെത്തുടർന്ന് ചികിത്സയ്ക്കായി മംഗളൂരുവിലേക്കു പോകുന്നതിനിടെ അതിർത്തിയിൽ തടഞ്ഞ കുഞ്ചത്തൂർ സ്വദേശി അബ്ദുൽ ഹമീദ് (60) കഴിഞ്ഞ ദിവസം മരിച്ചതിന് പിന്നാലെയാണ് ഈ സംഭവം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

SCROLL FOR NEXT