Kerala

കളമശേരി മെഡിക്കല്‍ കോളജിലെ അനാസ്ഥ വിദഗ്ധ സംഘം അന്വേഷിക്കണം; ഡിഎംഇ

കളമശേരി മെഡിക്കല്‍ കോളജിനെതിരെ ആരോപണങ്ങളും പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തിയതോടെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആരോഗ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ രോഗികളുടെ പരിചരണത്തില്‍ അപാകതയുണ്ടായെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിദഗ്ധ സംഘം അന്വേഷിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍. പുറത്തുനിന്നുള്ള വിദഗ്ധ സംഘത്തെ നിയമിക്കണമെന്നുള്ള ശുപാര്‍ശ സര്‍ക്കാരിന് നല്‍കി.

കളമശേരി മെഡിക്കല്‍ കോളജിനെതിരെ ആരോപണങ്ങളും പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തിയതോടെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആരോഗ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത്. ആശുപത്രിയിലെ തന്നെ ഡോക്ടര്‍ ആരോപണവുമായി രംഗത്തെത്തിയ പശ്ചാത്തലത്തില്‍ പുറത്തുനിന്നുള്ളവര്‍ അന്വേഷിച്ചാലെ സത്യാവസ്ഥ പുറത്തുവരുമെന്നാണ് ഡിഎംഇ പറയുന്നത്.

ഇന്ന് ഡിഎംഇ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഹെഡ് നഴ്‌സുമാരും നഴ്‌സിങ് സൂപ്രണ്ടുമാരും നോഡല്‍ ഓഫീസര്‍മാരും പങ്കെടുത്തിരന്നു. ആശുപത്രിയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

സ്മൃതി എഴുതി പുതു ചരിത്രം! റെക്കോര്‍ഡില്‍ മിതാലിയെ പിന്തള്ളി

പത്തനംതിട്ടയിലെ മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധി, പൊതുപരീക്ഷകള്‍ക്ക് ബാധകമല്ല

5 വിക്കറ്റുകള്‍ നഷ്ടം; ഇന്ത്യ മികച്ച സ്‌കോറിനായി പൊരുതുന്നു

പി എം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം, 'ബാഹുബലി' വിക്ഷേപണം വിജയകരം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT