Kerala

കവിത മോഷണം; ദീപ നിശാന്തിനെതിരേ അന്വേഷം നടത്തിയില്ലെന്ന് കൊളെജ് പ്രിന്‍സിപ്പല്‍

വിവാദത്തില്‍ കോളേജിന് പരാതി ലഭിച്ചിട്ടില്ലെന്നും അതിനാല്‍ കോളെജ് തല അന്വേഷണം നടത്തിയില്ലെന്നുമാണ് യുജിസിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രിന്‍സിപ്പല്‍ പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍; കവി എസ്‌ കലേഷിന്റെ കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ച കേരളവര്‍മ കോളെജിലെ അധ്യാപിക ദീപ നിശാന്തിനെതിരേ അന്വേഷണം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി കോളെജ് പ്രിന്‍സിപ്പല്‍. വിവാദത്തില്‍ കോളേജിന് പരാതി ലഭിച്ചിട്ടില്ലെന്നും അതിനാല്‍ കോളെജ് തല അന്വേഷണം നടത്തിയില്ലെന്നുമാണ് യുജിസിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രിന്‍സിപ്പല്‍ പറഞ്ഞത്. 

കവിത മോഷണ വിവാദം സമഗ്രമായി അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ പ്രിന്‍സിപ്പലിന് നോട്ടീസ് നല്‍കിയിരുന്നു. കോളേജ് തലത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും തേടിയിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കോളെജായതിനാല്‍ ബോര്‍ഡിന്റെ അഭിപ്രായവും ബോര്‍ഡ് സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 

ഓള്‍ കേരള പ്രൈവറ്റ് കോളെജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദീപ നിശാന്തിനോട് ബോര്‍ഡ് വിശദീകരണം ചോദിച്ചിരുന്നു. തുടര്‍ന്ന് ഇവരെ കോളേജിന്റെ ഫൈന്‍ആര്‍ട്‌സ് ഉപദേശക സ്ഥാനത്തുനിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച് യുജിസി തുടര്‍ നടപടികള്‍ തീരുമാനിക്കും. ദീപ നിശാന്തിന്റെ വിശദീകരണം നേരിട്ടു ചോദിക്കുമെന്നും സൂചനയുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്