Kerala

കസ്റ്റഡി മരണം :  ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

സിറ്റിംഗ് ജഡ്ജി കേസ് അന്വേഷിക്കണം. പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിറ്റിംഗ് ജഡ്ജി കേസ് അന്വേഷിക്കണം. പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ഭീകരമായ പൊലീസ് മർദനത്തിന്റെ ഇരയാണ് ശ്രീജിത്തെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശ്രീജിത്തിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് കുടുംബാംഗങ്ങളുമായി സംസാരിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. 

ശ്രീജിത്തിന്റെ മരണത്തിൽ ആരോപണ വിധേയരായ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും അന്വേഷണം കഴിയും വരെ മാറ്റിനിർത്തണം. വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. രാവിലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രീജിത്തിന്റെ വീട്ടിലെത്തിയത്. അര മണിക്കൂറോളം ശ്രീജിത്തിന്റെ വീട്ടിൽ ചെലവഴിച്ച ചെന്നിത്തല കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. 

വി.ഡി സതീശനും മറ്റു പ്രാദേശിക കോൺഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാവിന് ഒപ്പമുണ്ടായിരുന്നു. ശ്രീജിത്തിന്റെ പേര് പ്രതിപ്പട്ടികയിൽ നൽകിയത് സിപിഎമ്മാണെന്ന് വിഡി സതീശൻ എംഎൽഎ ആരോപിച്ചു.  ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ഇന്ന് ശ്രീജിത്തിന്റെ വീട് സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

SCROLL FOR NEXT