Kerala

കാട്ടുപന്നിയെ വെടിവച്ചു കൊല്ലാന്‍ അനുമതി തേടും ; ഉപദ്രവകാരിയായി പ്രഖ്യാപിക്കാന്‍ വനംവകുപ്പിന്റെ പഠനം

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആളുകള്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്യാറുണ്ട്. ഇതേത്തുടര്‍ന്നാണ് ഇവയുടെ അംഗസംഖ്യ നിയന്ത്രിക്കാനുള്ള നടപടികളെ കുറിച്ച് വനം വകുപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൃഷിനശിപ്പിക്കുന്ന കാട്ടുപന്നിയെ ഉപദ്രവകാരിയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ് ശാസ്ത്രീയ പഠനത്തിന് ഒരുങ്ങുന്നു. പന്നിയുടെ ആക്രമണം രൂക്ഷമായ മലയോര മേഖലകളില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്ക് അനുമതി നല്‍കുന്നതിനാണ് ഇത്. ഉപദ്രവകാരിയായി പ്രഖ്യാപിക്കുന്നതിന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയാല്‍ കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള അധികാരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്ക് ലഭിക്കും. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനാണ് ശാസ്ത്രീയ പഠനം പ്രഖ്യാപിച്ചത്.

സംസ്ഥാനത്തിന്റെ മലയോര മേഖലകളില്‍ കാട്ടുപന്നിയുടെ ആക്രമണം പതിവാണ്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആളുകള്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്യാറുണ്ട്. ഇതേത്തുടര്‍ന്നാണ് ഇവയുടെ അംഗസംഖ്യ നിയന്ത്രിക്കാനുള്ള നടപടികളെ കുറിച്ച് വനം വകുപ്പ് ഗൗരവമായി ആലോചിച്ചത്. ഷെഡ്യൂള്‍ ഒന്നില്‍പ്പെടാത്ത ഏത് വന്യജീവിയെയും പ്രത്യേക സ്ഥലങ്ങളില്‍ നിശ്ചിത കാലയളവില്‍ ഉപദ്രവകാരിയായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനുണ്ട്. മനുഷ്യ ജീവനോ, കൃഷിക്കോ നാശമുണ്ടാക്കുന്നതാവണം വന്യജീവിയെന്ന നിബന്ധന മാത്രമേ ഇതിനുള്ളൂ. 

എന്നാല്‍ ഷെഡ്യൂള്‍ അഞ്ചില്‍ ഉള്‍പ്പെടുത്തുന്നതോടെ വേട്ടയാടപ്പെടാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന വാദവുമുണ്ട്. വിശദമായ ശാസ്ത്രീയ പഠനത്തിന് ശേഷം റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രാലയത്തിന് നല്‍കും. ഇതിന് ശേഷം മാത്രമേ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT