മരിച്ച ശാന്തകുമാരിയും മൃതദേഹം കണ്ടെത്തിയ കിണറും 
Kerala

കിണറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വണ്ടൂര്‍ കാഞ്ഞിരംപാടത്ത് വീട്ടുമുറ്റത്തെ കിണറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വണ്ടൂര്‍ കാഞ്ഞിരംപാടത്ത് വീട്ടുമുറ്റത്തെ കിണറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി. അരീക്കോട് വാക്കാലൂര്‍ സ്വദേശിനിയായ ശാന്തകുമാരി (40) യെയാണ് കഴിഞ്ഞ ദിവസം കാഞ്ഞിരംപാടം സുധീറിന്റെ വീട്ടിലെ  കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇരുവരും അഞ്ച് വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുന്‍ ഭര്‍ത്താവുമായി വിവാഹമോചനം നേടിയ ഇവര്‍ ഇടയ്ക്കിടെ ഇവിടെ വന്നു താമസിക്കാറുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി അവസാനമായി ഇയാളുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ തൊട്ടടുടത്ത വീട്ടില്‍ താമസിക്കുന്ന സുധീറിന്റെ അമ്മയാണ് കിണറ്റില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കം തോന്നിക്കുന്നതായാണ് പൊലീസ് നിഗമനം. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ചൊവ്വാഴ്ച ഉച്ചയോടെ പൂര്‍ത്തിയായി. അടങ്ങാപ്പുറത്ത് സുധീറിന്റെ വീട്ടിലും മുറ്റത്തെ കിണറ്റിലും പരിശോധന നടത്തിയ സംഘം സംഭവസഥലത്തെ വിരലടയാളങ്ങളും മറ്റ് സാമ്പിളുകളും ശേഖരിച്ചു. വെള്ളത്തില്‍ മുങ്ങിയുള്ള മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ബലപ്രയോഗം നടന്നതായോ മറ്റ് അസ്വാഭാവികതകളോ കണ്ടെത്താനായിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

കൗമാരത്തിലെ നര പ്രശ്നമാണ്, അറിയാം കാരണങ്ങൾ

'വേറൊരു താരവും ആ വേഷം ചെയ്യാന്‍ തയ്യാറാകില്ല, കളങ്കാവല്‍ കണ്ട് ഞെട്ടി'; റൗണ്ട് ടേബിളില്‍ വീണ്ടും ചര്‍ച്ചയായി മമ്മൂട്ടി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

SCROLL FOR NEXT