Kerala

കൂട്ടുകാരന്‍ മരിച്ചതറിഞ്ഞ് എത്തിയ രണ്ട് സുഹൃത്തുക്കള്‍ ഹൃദയാഘാതം മൂലം മരിച്ചു, സംഭവം സീതത്തോട്‌

ആങ്ങമുഴിയില്‍ മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തില്‍ മരണത്തിന് കീഴടങ്ങിയ മൂന്ന് സുഹൃത്തുക്കള്‍

Author : സമകാലിക മലയാളം ഡെസ്ക്

സീതത്തോട്: ആങ്ങമുഴിയില്‍ മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തില്‍ മരണത്തിന് കീഴടങ്ങിയ മൂന്ന് സുഹൃത്തുക്കള്‍. കൂട്ടുകാരന്‍ മരിച്ചതറിഞ്ഞ് എത്തി മൃതദേഹം കണ്ട് വീടിന് പുറത്തേക്ക് ഇറങ്ങവെ സുഹൃത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആദ്യം മരിച്ചയാളുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് നില്‍ക്കവെ മറ്റൊരു സുഹൃത്തും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 

ഈറ്റ തടി ലോഡിങ് തൊഴിലാളികളായിരുന്ന ആങ്ങമുഴി വടക്കേചരുവില്‍ രവീന്ദ്രന്‍(53), മഠത്തിനേത്ത രവീന്ദ്രന്‍(60), പടിഞ്ഞാറ്റിന്‍കര വീട്ടില്‍ സന്തോഷ്(47) എന്നിവരാണ് മരിച്ചത്. ആങ്ങമുഴി വടക്കേചരുവില്‍ രവീന്ദ്രനാണ് ആദ്യം മരിച്ചത്. ഇദ്ദേഹം രോഗബാധിതനായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെ രവീന്ദ്രന്‍ മരിച്ചതിന് പിന്നാലെ ഇദ്ദേഹത്തിന്റെ മൃതദേഹം കാണുവാന്‍ എത്തിയ അയല്‍വാസിയായ ആങ്ങമുഴി മഠത്തിനേത്ത രവീന്ദ്രന് നെഞ്ചുവേദന അനുഭവപ്പെട്ടു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. വടക്കേചരുവില്‍ രവീന്ദ്രന്‍ മരിച്ചത് മുതല്‍ അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്ന അയല്‍ക്കാരനായ സന്തോഷാണ് ഇരുവര്‍ക്കും പിന്നാലെ മരിച്ചത്. ചൊവ്വാഴ്ച രാവിലെ രവീന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ സന്തോഷിന് നെഞ്ചുവേദന അനുഭവപ്പെട്ടു. കുഴഞ്ഞുവീണ സന്തോഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT