Kerala

കെഎസ്ആര്‍ടിസി ജീവനക്കാർക്ക് 7,000 രൂപ ബോണസ്, ഉത്സബ‌വബത്ത 2,750 രൂപ; സർക്കാർ 10.26 കോടി രൂപ അനുവദിച്ചു

മറ്റൊരു പൊതുമേഖല സ്ഥാപനത്തോടും കാണിക്കാത്ത അനുകൂല സമീപനമാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയോട് കാണിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ബോണസും ഉത്സവബത്തയും നല്‍കുന്നതിന് സര്‍ക്കാര്‍ 10.26 കോടി രൂപ അനുവദിച്ചതായി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിവസവേതനക്കാര്‍ക്ക് എക്സ്ഗ്രേഷ്യ നല്‍കാനായി 15 ലക്ഷവും അനുവദിച്ചു.

കെഎസ്ആര്‍ടിസിയില്‍ ബോണസിന് അര്‍ഹതയുള്ള 4,899 ജീവനക്കാര്‍ക്ക് 7,000 രൂപ വീതം ബോണസും ബോണസിന് അര്‍ഹതയില്ലാത്ത 24,874 ജീവനക്കാര്‍ക്ക് 2,750 രൂപ വീതം ഉത്സവബത്തയുമാണ് അനുവദിച്ചത്. 6.84 കോടി ഉത്സവബത്തക്കും 3.42 കോടി ബോണസിനുമായാണ് ചെലവഴിക്കുക.  ആഗസ്റ്റ് 28 മുതല്‍  ആനുകൂല്യം വിതരണം ചെയ്ത് തുടങ്ങാന്‍ കെഎസ്ആര്‍ടിസി മാനേജ്മെന്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മറ്റൊരു പൊതുമേഖല സ്ഥാപനത്തോടും കാണിക്കാത്ത അനുകൂല സമീപനമാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയോട് കാണിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും അനുഭാവപൂര്‍വമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. പൊതുമേഖല സ്ഥാപനങ്ങള്‍ നിലനിര്‍ത്തണമെന്ന സര്‍ക്കാറിന്റെ പ്രതിബദ്ധതയോടെയുള്ള നിലപാടാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കെഎസ്ആര്‍ടിസിക്ക് ഇത്രയും പണം അനുവദിച്ചതിലൂടെ വ്യക്തമാകുന്നതെന്നും കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT