Kerala

കെട്ടാന്‍ വരുന്നയാള്‍ വക്കീലാവണം, മീശ വേണം, രാഷ്ട്രീയക്കാരനുമാവണം; കുട്ടിയമ്മയുടെ ഡിമാന്‍ഡ് ഇതായിരുന്നു

കോണ്‍ഗ്രസ് നേതാവായിരുന്ന പി ടി ചാക്കോയുടെ അമ്മയുടെ സഹോദരിയുടെ മകളായിരുന്നു കെ എം മാണിയുടെ ജീവിതസഖിയായ കുട്ടിയമ്മ.

സമകാലിക മലയാളം ഡെസ്ക്

ല്യാണം കഴിക്കാന്‍ പോകുന്നയാളെക്കുറിച്ച് കുട്ടിയമ്മയ്ക്ക് കുറച്ച് ഡിമാന്‍ഡുകള്‍ ഉണ്ടായിരുന്നു. വക്കീലാവണം, മീശ വേണം പിന്നെ രാഷ്ട്രീയക്കാരനുമാവണം. എന്തായാലും മനസില്‍ കണ്ട വരന്‍ 1957 നവംബര്‍ 28 ന് കുട്ടിയമ്മയുടെ ജീവിതത്തിലേക്ക് ഒരു കൈ പിടിച്ചു.

കോണ്‍ഗ്രസ് നേതാവായിരുന്ന പി ടി ചാക്കോയുടെ അമ്മയുടെ സഹോദരിയുടെ മകളായിരുന്നു കെ എം മാണിയുടെ ജീവിതസഖിയായ കുട്ടിയമ്മ.

പി ടി ചാക്കോയെന്ന രാഷ്ട്രീയക്കാരന്റെ ജീവിതം തന്നെയാവും തന്റെ ഭര്‍ത്താവായി ഒരു രാഷ്ട്രീയക്കാരന്‍ മതിയെന്ന തീരുമാനത്തിലേക്ക് അവരെ എത്തിച്ചത്.

തന്റെ എല്ലാ വിജയങ്ങളുടെയും കാരണക്കാരി കുട്ടിയമ്മയാണെന്ന് അവസരം കിട്ടിയപ്പോഴെല്ലാം മാണി ലോകത്തോട് വിളിച്ചു പറഞ്ഞു. അതേ കുട്ടിയമ്മയുടെ കൈ പിടിച്ചാണ് നാടായ പാല എന്റെ രണ്ടാം ഭാര്യയാണെന്ന് മാണി പ്രഖ്യാപിക്കുകയും ചെയ്തത്. അത് സത്യവുമായിരുന്നുവെന്നതിന് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം സാക്ഷി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

SCROLL FOR NEXT