Kerala

കേരളം നേരിടുന്നത് നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധി, പ്രളയത്തില്‍ മരിച്ചത് 488 പേര്‍ ; 54.11 ലക്ഷം ജനങ്ങള്‍ പ്രളയബാധിതരെന്നും കേന്ദ്രസര്‍ക്കാര്‍

ദേശീയ ദുരന്ത നിവാരണ കേന്ദ്രമാണ് ആഭ്യന്തര മന്ത്രാലയത്തിനായി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വിവിധ ജില്ലകളിലായി 15 പേരെ കാണാതെയായിട്ടുമുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പ്രളയത്തെയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് കേരളത്തില്‍ മരിച്ചത് 488 പേരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 54.11 ലക്ഷം ആളുകളാണ് സംസ്ഥാനത്ത് പ്രളയബാധിതരായി ഉള്ളതെന്നും മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ദേശീയ ദുരന്ത നിവാരണ കേന്ദ്രമാണ് ആഭ്യന്തര മന്ത്രാലയത്തിനായി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വിവിധ ജില്ലകളിലായി 15 പേരെ കാണാതെയായിട്ടുമുണ്ട്. 
 
രാജ്യത്ത് 1400 പേരുടെ ജീവന്‍ മഴയും പ്രളയവും ഉരുള്‍പൊട്ടലും കവര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളമുള്‍പ്പടെ 10 സംസ്ഥാനങ്ങളെയാണ് കാലവര്‍ഷം ബാധിച്ചത്. 57,024 ഹെക്ടര്‍ കൃഷിഭൂമി വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും നശിച്ചിട്ടുണ്ട്. 

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കേരളം ഇപ്പോള്‍ കടന്നു പോകുന്നതെന്നും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

'ഇതുപോലെയുള്ള സിനിമകൾ ഞാനധികം ചെയ്തിട്ടില്ല; ഇത് എനിക്ക് വേണ്ടി എഴുതിയ കഥയുമല്ല'

താരന് ഷാംപൂ ഉപയോ​ഗിക്കേണ്ട വിധം, ഈ നാല് കാര്യങ്ങൾ അവ​ഗണിക്കരുത്

മിക്‌സിയുടെ ജാറിലെ മണമാണോ പ്രശ്‌നം ? ഇവ പരീക്ഷിക്കാം

'ബഹുമാനം ആവശ്യപ്പെടരുത്, ആജ്ഞാപിക്കാന്‍ കഴിയുന്ന തരത്തില്‍ വളരണം'; 12 സ്ത്രീരത്‌നങ്ങള്‍ക്ക് ദേവി അവാര്‍ഡ്, ആദരം

SCROLL FOR NEXT