Kerala

കേരളത്തിന്റെ ഭാവി തുലാസില്‍; വിഴിഞ്ഞം കരാര്‍ സംസ്ഥാനത്തിന് എന്ത് നേട്ടമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി

സിഎജി റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ കരാര്‍ സംസ്ഥാനത്തിന് നഷ്ടമാണെന്ന് ബോധ്യമാകുമെന്നും ഹൈക്കോടതി കരാര്‍ കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാകുമെന്ന് സര്‍ക്കാര്‍ തന്ന വ്യക്തമാക്കണമെന്നും ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിഴിഞ്ഞം കരാറില്‍ സംശയങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി. സിഎജി റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ കരാര്‍ സംസ്ഥാനത്തിന് നഷ്ടമാണെന്ന് ബോധ്യമാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കരാര്‍ കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാകുമെന്ന് സര്‍ക്കാര്‍ തന്ന വ്യക്തമാക്കണമെന്നും ഹൈക്കോടതി. ഏകപക്ഷീയമായിട്ടാണ് കരാര്‍ ഒപ്പിട്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസ് 25ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും

വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്നായിരുന്നു സിഎജി റിപ്പോര്‍ട്ട്. നിര്‍മ്മാണ കരാര്‍ 30 വര്‍ഷം ആക്കണമെന്ന കരാര്‍ അട്ടിമറിച്ച് 10 വര്‍ഷത്തേക്ക് കൂടി നീട്ടി 40 വര്‍ഷമാക്കിയത് നിയമവിരുദ്ധമാണെന്നും  ഓഹരി ഘടനയിലെ മാറ്റം സംസ്ഥാന സര്‍ക്കാറിന് വരുത്തി വെക്കുന്നത് വന്‍ നഷ്ടമെന്നും സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. 29,217 കോടി രൂപയുടെ അധിക വരുമാനം അദാനി ഗ്രൂപ്പിന് ഈ കരാറിലുടെ ലഭിക്കും. അദാനിക്ക് വഴിവിട്ട സഹായമാണ് കഴിഞ്ഞ  യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയതെന്നും സംസ്ഥാന കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ്; നീതു വിജയന്‍ വഴുതക്കാട് സീറ്റില്‍ മത്സരിക്കും

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

SCROLL FOR NEXT