Kerala

കേസില്‍ പ്രതിയാക്കുന്നത് സിപിഎം നിശ്ചയിക്കുന്നവരെ മാത്രം; കോടിയേരിയുടെ പ്രസ്താവന കോടതിയോടുളള വെല്ലുവിളിയെന്ന് കെ കെ രമ 

ടി പി വധക്കേസില്‍ പി കെ കുഞ്ഞനന്തനെ തെറ്റായി പ്രതിചേര്‍ത്തതാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ ആര്‍എംപി നേതാവ് കെ കെ രമ

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ടി പി വധക്കേസില്‍ പി കെ കുഞ്ഞനന്തനെ തെറ്റായി പ്രതിചേര്‍ത്തതാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ ആര്‍എംപി നേതാവ് കെ കെ രമ. കോടിയേരിയുടെ പ്രസ്താവന കോടതിയോടുളള വെല്ലുവിളിയാണ്. കോടതിയെ പോലും അംഗീകരിക്കില്ലെന്ന ധാര്‍ഷ്ട്യമാണ് സിപിഎമ്മിന്. സിപിഎം നിശ്ചയിക്കുന്നവരെ മാത്രമേ പ്രതിയാക്കൂ എന്നാണ് അവരുടെ നിലപാടെന്നും കെ കെ രമ ആരോപിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ കുഞ്ഞനന്തന്റെ പേരില്‍ കള്ളക്കേസ് ഉണ്ടാക്കിയതാണെന്നും കൊടി സുനി പാര്‍ട്ടി മെമ്പറല്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൊടിയെന്ന് പേരിട്ടത് കൊണ്ട് പാര്‍ട്ടി നേതാവാകുന്നത് എങ്ങനെയാണ്? മാധ്യമങ്ങളാണ് ഇവരെയൊക്കെ നേതാക്കളാക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാണിച്ചിരുന്നു.

വാര്‍ത്തകള്‍ എല്ലാം ശരിയല്ല. വസ്തുതകളെയാണ് അടിസ്ഥാനമാക്കേണ്ടതെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെ നേരത്തേ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എന്നാല്‍ അന്ന് കുഞ്ഞനന്തന് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രശ്‌നക്കാരനായ തടവുകാരനല്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വന്നിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

 രാഷ്ട്രീയ പരിഗണന മൂലം അനര്‍ഹമായി കുഞ്ഞനന്തന് പരോള്‍ നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടി ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയായിരുന്നു കോടതിയെ സമീപിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

SCROLL FOR NEXT