Kerala

കൊച്ചി നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി ഒന്നരമണിക്കൂര്‍; വ്യാപാര സ്ഥാപനങ്ങളില്‍ പടര്‍ന്ന തീ നിയന്ത്രണവിധേയം, മൂന്നു കടകള്‍ കത്തിനശിച്ചു

ഒന്നര മണിക്കൂറോളം കൊച്ചി നഗരത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി ബ്രോഡ്‌വേയിലെ വ്യാപാര സ്ഥാപനത്തില്‍ പടര്‍ന്നുപിടിച്ച തീ  നിയന്ത്രണവിധേയം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒന്നര മണിക്കൂറോളം കൊച്ചി നഗരത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി ബ്രോഡ്‌വേയിലെ വ്യാപാര സ്ഥാപനത്തില്‍ പടര്‍ന്നുപിടിച്ച തീ  നിയന്ത്രണവിധേയം. ഒന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ ഫയര്‍ഫോഴ്‌സ് തീ അണച്ചു. ആളപായമില്ല. മൂന്ന് കടകള്‍ കത്തിനശിച്ചു. 

ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. കെ സി പപ്പു ആന്റ് സണ്‍സ് എന്ന  സ്ഥാപനത്തിന്റെ രണ്ടുനിലകെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തയ്യല്‍ മെഷീന്‍ ഉള്‍പ്പെടെ വസ്ത്രവ്യാപാര ഉല്‍്പ്പനങ്ങളുടെ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ നിന്നും തീയും കനത്തപുകയും ഉയരുകയായിരുന്നു. തീപിടിത്തതില്‍ സ്ഥാപനം കത്തിനശിച്ചു. ഇതിനിടെ സമീപത്തെ കടകളിലേക്കും തീ പടര്‍ന്നത് ആശങ്കയുളവാക്കി. ഇതില്‍ സമീപത്തെ രണ്ടു കടകളും കത്തിനശിച്ചു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. ഒന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കിയത്. തുടക്കത്തില്‍ അഗ്നിശമന സേനയുടെ ഒരു യൂണിറ്റ് മാത്രമാണ് തീ അണയ്ക്കാന്‍ ഉണ്ടായിരുന്നത്. തീ മറ്റു കടകളിലേക്കും പടര്‍ന്ന് ആളിക്കത്തിയതോടെ കൂടുതല്‍ യൂണിറ്റുകളെ സ്ഥലത്തെത്തിച്ച് നിയന്ത്രണവിധേയമാക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

SCROLL FOR NEXT