ഫോട്ടോ: ആല്‍ബിന്‍ മാത്യു 
Kerala

കൊച്ചി മെട്രോ തൈക്കൂടം തൊട്ടതോടെ കളി മാറി, യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധന

ചൊവ്വാഴ്ച രാത്രി എട്ട് മണി വരെയുള്ള യാത്രക്കാരുടെ എണ്ണം 37,033 ആയിരുന്നിടത്ത് നിന്നാണ് ഈ വര്‍ധനവുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി മെട്രോ സര്‍വീസ് തൈക്കൂടം വരെ എത്തിയതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. മഹാരാജാസ് ജങ്ഷനില്‍ നിന്ന് തൈക്കൂടം വരെ മെട്രോ സര്‍വീസ് ദീര്‍ഘിപ്പിച്ചതിന് ശേഷം ബുധനാഴ്ച രാത്രി 10 മണി വരെ 62,938 യാത്രക്കാര്‍ മെട്രോയില്‍ സഞ്ചരിച്ചു. 

യാത്രക്കാരുടെ എണ്ണത്തില്‍ 20,000ന്റെ വര്‍ധനവാണ് ഉണ്ടായത്. ചൊവ്വാഴ്ച രാത്രി എട്ട് മണി വരെയുള്ള യാത്രക്കാരുടെ എണ്ണം 37,033 ആയിരുന്നിടത്ത് നിന്നാണ് ഈ വര്‍ധനവുണ്ടായത്. ട്രാഫിക് ബ്ലോക്കും, റോഡിലെ കുഴികളും, രണ്ടാഴ്ചത്തേക്ക് മെട്രോ പ്രഖ്യാപിച്ചിരിക്കുന്ന ടിക്കറ്റ് നിരക്കിലെ ഇളവുകളും മെട്രോയിലേക്ക് യാത്രക്കാരെ എത്തിച്ചു. 

ആലുവയില്‍ നിന്ന് മഹാരാജാസ് വരെ 53 മിനിറ്റില്‍ 50 രൂപയ്ക്ക് സഞ്ചരിച്ചെത്താം. രണ്ടാഴ്ചത്തേക്ക് മെട്രോ പ്രഖ്യാപിച്ചിരിക്കുന്ന നിരക്കിളവുകള്‍ക്ക് പുറമെ, ഡേ പാസും, വീക്ക് എന്‍ഡ് പാസും കെഎംആര്‍എല്‍ പുറത്തിറക്കിയിട്ടുണ്ട്. 125 രൂപയുടെ ഡേ പാസ് എടുത്താല്‍ ഒരു ദിവസം എത്ര വട്ടം വേണമെങ്കിലും മെട്രോയില്‍ യാത്ര ചെയ്യാം. 250 രൂപയുടെ വീക്ക് എന്‍ഡ് പാസില്‍ ശനിയും, ഞായറും എത്ര വട്ടം വേണമെങ്കിലും മെട്രോയില്‍ സഞ്ചരിക്കാം. 

കൊച്ചില്‍ കാര്‍ഡുള്ളവര്‍ക്ക് ബുക്ക് മൈ ഷോയില്‍ 100 ഇളവും ലഭിക്കും. എല്ലാ മെട്രോ സ്‌റ്റേഷനുകളിലും യാത്രക്കാരുടെ വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാം. സെപ്തംബര്‍ 25വ വരെയാണ് ഈ ആനുകൂല്യം ഉണ്ടാവുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT