Kerala

കൊട്ടക്കമ്പൂരിലെ വിവാദ ഭൂമി ഉപേക്ഷിക്കാനൊരുങ്ങി ജോയ്‌സ് ജോര്‍ജ്ജ് എംപി

കൊട്ടക്കമ്പൂരിലെ വിവാദ ഭൂമി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ജോയ്‌സ് ജോര്‍ജ്ജ് എംപിയും കുടുംബവും ആലോചിക്കുന്നതായി തനിക്കറിയാമെന്ന് മന്ത്രി എംഎം മണി

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: കൊട്ടക്കമ്പൂരിലെ വിവാദ ഭൂമി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ജോയ്‌സ് ജോര്‍ജ്ജ് എംപിയും കുടുംബവും ആലോചിക്കുന്നതായി തനിക്കറിയാമെന്ന് മന്ത്രി എംഎം മണി. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തോ എന്ന കാര്യം അറിയില്ലെന്നും മണി കൂട്ടിചേര്‍ത്തു.

ജോയ്‌സ് ജോര്‍ജ്ജിന്റെ അച്ഛന്‍ നേരത്തെതന്നെ കോണ്‍ഗ്രസുകാരനാണ്. ജോയ്‌സ് ജോര്‍ജ്ജ് കോണ്‍ഗ്രസുകാരനായ കാലത്ത് ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ല. എംപിയായതിന് ശേഷമാണ് കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. ഈ ഭൂമി പണ്ട് അയാളുടെ അച്ഛന്‍ വിലയ്ക്ക് വാങ്ങിച്ച ഭൂമിയാണ്. ഭൂമിക്ക് പട്ടയവും ഉണ്ട്. മക്കള്‍ക്ക് ഷെയര്‍ കൊടുത്തപ്പോള്‍ അതില്‍ ഒരു ഭാഗം ജോയസിനും കിട്ടി. അന്ന് ഈ ഭൂമിയെ പറ്റി എല്‍ഡിഎഫുപോലും പരാതി ഉന്നയിച്ചിരുന്നില്ലെന്ന് എംഎം മണി പറഞ്ഞു.

അതേസമയം എംഎം മണിയുടെ പ്രസ്താവനയോട്  പ്രതികരിക്കാന്‍ എംപിയും കുടുംബവും തയ്യാറായിട്ടില്ല. ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കിയ നടപടി ശരിയായ മാനദണ്ഡം പാലിച്ചല്ലെന്ന കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം പട്ടയം റദ്ദാക്കിയ നടപടി പുനപരിശോധിക്കാന്‍ സബ്കളക്ടര്‍ ഉത്തരവിട്ടിരുന്നു. ജൂലായ് 24ന് രേഖകളുമായി ഹാജരാകണമെന്ന് അദ്ദേഹത്തിന് സബ്കളക്ടര്‍ നോട്ടീസ് അയച്ചിരുന്നു. ഇനിയുള്ള സിറ്റിങ്ങുകളില്‍ കൃത്യമായ രേഖകള്‍ എംപി സമര്‍പ്പിക്കേണ്ടതുണ്ട്. ഈ  സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവനയെന്നും വിലയിരുത്തല്‍ ഉണ്ട്. ഭൂമിയുടെ കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാവാം ഇത്തരമൊരു തീരുമാനത്തില്‍ എത്തിയതെന്നും വിലയിരുത്തല്‍ ഉണ്ട്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം