Kerala

കൊട്ടിയൂര്‍ പീഡനം; രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി കീഴടങ്ങി

അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങുന്നതിനായി ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് തങ്കമ്മയുടെ കീഴടങ്ങല്‍ 

സമകാലിക മലയാളം ഡെസ്ക്

കൊട്ടിയൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദീകന്‍ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതി കീഴടങ്ങി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം തങ്കമ്മ നെല്ലിയാനിയാണ് കീഴടങ്ങിയിരിക്കുന്നത്. 

ഫാദര്‍ റോബിന്റെ കുറ്റകൃത്യം മറയ്ക്കാന്‍ ശ്രമിച്ചു എന്നതാണ് തങ്കമ്മയ്‌ക്കെതിരായ കുറ്റം.പേരാവൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് തങ്കമ്മ കീഴടങ്ങിയത്.

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഇവരോട് നിര്‍ദേശിച്ചത്. കീഴടങ്ങുന്നതിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് തങ്കമ്മയുടെ കീഴടങ്ങല്‍.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വയനാട് മുന്‍ സിഡബ്ല്യസി ചെയര്‍മാന്‍ ഫാ.തോമസ് ജോസഫ് തേരകം വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്‍പാകെ കീഴടങ്ങിയിരുന്നു. ഇതുകൂടാതെ പ്രതികളായ സിസ്റ്റര്‍ ബെറ്റി, സിസ്റ്റര്‍ ഒഫീലിയ എന്നിവരും കീഴടങ്ങിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

​ഗർഭിണിയെ മർദ്ദിച്ച എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ, ഇഡി അപേക്ഷയിൽ ഇന്ന് വിധി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സഞ്ജുവിന് സാധ്യത; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20 ഇന്ന്

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ രാജ്യസഭയും പാസ്സാക്കി; പ്രതിഷേധിച്ച് സഭ വിട്ട് പ്രതിപക്ഷം

ജോലിയിൽ ഉയർച്ച നേടും,ധനകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം

SCROLL FOR NEXT