Kerala

കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ക്ക് ഇനി കൈപ്പത്തിക്ക് വോട്ടുചെയ്യാം, മാണിയും മകനുമായി കൂട്ട്‌കെട്ട് വേണ്ടെന്നും ഡിസിസി തീരുമാനം

കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ക്ക് ഇനി കൈപ്പത്തിക്ക് വോട്ട് ചെയ്യാം - മാണി സാര്‍ മാണിയായി - മാണിയും മകനുമായി യാതൊരു കൂട്ടുകെട്ടും വേണ്ടെന്നും ഡിസിസി തീരുമാനം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കെഎം മാണിക്കും മകന്‍ ജോസ് കെ മാണിക്കുമെതിരെ ആഞ്ഞടിച്ച് കോട്ടയം ഡിസിസി യോഗത്തില്‍ പ്രമേയം. മാണിയും മകനുമായി ഇനി ഒരു തരത്തിലുള്ള കൂട്ടുകെട്ടും വേണ്ടെന്നാണ് ഡിസിസിയുടെ തീരുമാനം. വഞ്ചന ഇനി വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് പ്രമേയം പാസാക്കിയത്. യോഗത്തില്‍ പങ്കെടുത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെസി ജോസഫ് തുടങ്ങിയവര്‍ കെഎം മാണിക്കും മകനുമെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. മാണി സാറെന്ന വിളി മാറ്റി മാണിയെന്ന് അഭിസംബോധനചെയ്താണ് കെസി ജോസഫ് യോഗത്തില്‍ ഉടനീളം സംസാരിച്ചത്. 

യോഗം ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ ചാണ്ടിയായിരുന്നു. മാണിയുടെ നടപടി രാഷ്ട്രീയ വഞ്ചനയാണെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 42 വര്‍ഷം കേരള കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്ഷേപിച്ച ജോസ് കെ മാണിയുടെ നടപടി നന്ദികേടാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സിപിഎമ്മിലേക്കു പാലമിടാനായിരുന്നു കേരള കോണ്‍ഗ്രസിന്റെ നീക്കമെന്നും ഈ നിലപാട് യാദൃശ്ചികമായിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്തു കോണ്‍ഗ്രസുകാര്‍ക്ക് കൈപ്പത്തിക്ക് വോട്ട് ചെയ്യാന്‍ കഴിയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നായിരുന്നു തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT