Kerala

കോവിഡ് ബാധിതയായ ​ഗർഭിണി മരിച്ചു; ഏഴു മാസമെത്തിയ ​ഗർഭസ്ഥശിശുവിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല

ഏഴു മാസം ഗർഭിണിയായ ജിനുവിനെ ഉയർന്ന രക്തസമ്മർദത്തെ തുടർന്നു കഴിഞ്ഞ 10നാണു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ​ഗർഭിണി മരിച്ചു. ഏഴു മാസമെത്തിയ ​ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. വെങ്ങോല മുതിരപ്പറമ്പിൽ മഹേഷ് മോഹനന്റെ ഭാര്യ ജിനു(29) ആണ് മരിച്ചത്. 

ഏഴു മാസം ഗർഭിണിയായ ജിനുവിനെ ഉയർന്ന രക്തസമ്മർദത്തെ തുടർന്നു കഴിഞ്ഞ 10നാണു കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം കോവിഡ് നെ​ഗറ്റീവായിരുന്നെങ്കിലും 13ന് നടത്തിയ പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്നു കളമശേരി മെഡിക്കൽ കോളജിലേക്കും വിദഗ്ധ ചികിത്സയ്ക്കായി 21ന് തൃശൂർ മെഡിക്കൽ കോളജിലേക്കും മാറ്റി. ആരോ​ഗ്യസ്ഥിതി മോശമായതോടെ കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. 25ന് പുലർച്ചെ ജിനുവും മരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

വാജ്പേയിയെ രാഷ്ട്രപതിയാക്കി അഡ്വാനിയെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തി; പുതിയ വെളിപ്പെടുത്തല്‍

ഇങ്ങനെ ചെയ്താൽ ഡ്രൈ നട്ട്സും സീഡ്‌സും കേടുവരില്ല

SCROLL FOR NEXT